തിരുവനന്തപുരം: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം ചെറുക്കുവാന്‍ എക്സൈസ് വകുപ്പ് സമൂഹമാധ്യമത്തിലൂടെ ജനങ്ങളുടെ സഹായം തേടുന്നു. എക്സൈസിന്റെ ലഹരി വേട്ടയ്ക്ക് ഇനിമുതല്‍ ജനങ്ങള്‍ക്കും പങ്കാളിയാകും. ഐഡിയ സെല്ലുലാര്‍ സൗജന്യ വാട്ട്സ് ആപ് നമ്പര്‍ ഇതിനായി എക്സൈസ് വകുപ്പിന് ഇന്നലെ കൈമാറി. 9061178000 എന്ന നമ്പരിലൂടെ ഇനി കണ്മുന്നില് നടക്കുന്ന അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്ന് വ്യാപാരം, മദ്യ ഉത്പാദനം തുടങ്ങി നിയമവിരുദ്ധമായ എന്തിനെക്കുറിച്ചും ജനങ്ങള്‍ക്ക് എക്സൈസ് കമ്മീഷണര്‍ക്ക് സന്ദേശമയയ്ക്കാം.
ഉടന്‍ നടപടി എന്നാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ഉറപ്പ്.
”ലഹരി മുക്തി” എന്ന പദ്ധതിയിലൂടെയാണ് ഐഡിയ സെല്ലുലാറുമായി ചേര്‍ന്ന് ഈ നവമാധ്യമ സന്ദേശ പദ്ധതി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. മുന്‍പ് 9447178000 എന്ന ടോള്‍ഫ്രീ നമ്പരിലൂടെ ജനങ്ങള്‍ക്ക് ലഹരിയെക്കുറിച്ചുള്ള പദ്ധതികള്‍ പറയാനാകുമായിരുന്നു. ദിവസേന 700ല്‍പരം കോളുകള്‍ ഈ നമ്പരില്‍ വന്നു തുടങ്ങിയതോടെ കൂടുതല്‍ പേര്‍ക്ക് വിവരകൈമാറ്റം പ്രയാസമായി.
ഇതിന് പരിഹാരം എന്ന നിലയ്ക്കാണ് പുതിയ വാട്ട്സ് ആപ് നമ്പര്‍. ആര്‍ക്കും ഏതുസമയത്തും ലഹരി ഉപഭോഗമോ വിപണനമോ സംബന്ധിച്ച വിവരങ്ങള്‍ ഈ വാട്ട്സ് ആപ് നമ്പരിലൂടെ സന്ദേശമായി അയയ്ക്കാം.
പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ എസ്എംവി സ്കൂളില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വഹിച്ചു. വി.എസ്. ശിവകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്എംവി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബിന്ദു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.
പിടിഎ പ്രസിഡന്റ് എ.എസ്. മര്‍സൂര്‍, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ജീവന് ബാബു എന്നിവര്‍ സംസാരിച്ചു. വെള്ളനാട് കരുണാസായി ഡയറക്ടര്‍ ഡോ. എല്‍.ആര്. മധുജന് ലഹരിവര്‍ജ്ജന ബോധവത്കരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഐഡിയ സെല്ലുലാര്‍ സെയില്‍സ് മേധാവി അഗസ്റ്റിന് ഫെര്‍ണാണ്ടസ് വാട്ട്സ് ആപ് നമ്പര്‍ മന്ത്രിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: