തിരുവനന്തപുരം: ജില്ലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന വിഴിഞ്ഞം സ്വദേശി ബൈജു(34), കാച്ചാണി സ്വദേശിനി പ്രിയ(27) എന്നിവരെ ഷാഡോ പോലീസ് പിടികൂടി. ജില്ലയില്‍ കഞ്ചാവ് കച്ചവടം വര്‍ദ്ധിച്ച് വരുന്നതിനാല്‍ ഇത്തരക്കാരെ കേന്ദ്രീകരിച്ച് പോലീസ് നടത്തിവരുന്ന അനേ്വഷണത്തിലാണ് ഇരുവരെയും തൊഴുവന്‍കോട് ഭാഗത്ത് വച്ച് ഒന്നരകിലോ കഞ്ചാവുമായി പിടികൂടിയത്.
ആഡംബര ബൈക്കില്‍ ദമ്പതിമാരെപോലെ യാത്ര ചെയ്ത് ആവശ്യക്കാര്‍ക്ക് പ്രിയയെകൊണ്ടാണ് കഞ്ചാവ് കൈമാറിയിരുന്നത്. ആര്‍ക്കും സംശയത്തിന് ഇടവരാത്ത വിധത്തിലാണ് ഇവര്‍ കച്ചവടം നടത്തിയിരുന്നത്. കഞ്ചാവ് മൊത്തവിതരണക്കാരനായ കാച്ചാണി കുമാര്‍ എന്നയാളുടെ മകളാണ് പ്രിയ.
എക്സൈസിലും പോലീസിലും നിരവധി കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ട ആളാണ് കുമാര്‍. അടുത്തകാലത്ത് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ മകളെയും കാമുകനെയും ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു. തമിഴ്നാട്ടിലെ കമ്പം, മധുര എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് വാങ്ങി ഇയാള്‍ വീട്ടില്‍വച്ച് 500 രൂപയുടെ ചെറുപൊതികളാക്കിയാണ് വില്‍പ്പനയ്ക്ക് കൊടുത്തിരുന്നത്.
പ്രിയയില്‍നിന്ന് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് കഞ്ചാവ് എത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പ്രതേ്യകം അനേ്വഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് ചില്ലറ വില്‍പ്പനക്കാരെ കേന്ദ്രീകരിച്ച് തുടരനേ്വഷണം നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു.
ഡിസിപി ശിവ വിക്രത്തിന്റെ നിര്‍ദ്ദേശാനുസരണം കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മീഷണര്‍ വി. സുരേഷ്കുമാര്‍, പേരൂര്‍ക്കട സിഐ സുരേഷ്ബാബു, എസ്ഐ അബുഫസില്, ഷാഡോ പോലീസുകാരായ എഎസ്ഐ ഗോപകുമാര്‍, അരുണ്‍, രഞ്ജിത്ത്, ജയകൃഷ്ണന്, ഷിബു, സൗമ്യ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: