തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച് അരലക്ഷം പേരെ സര്‍ക്കാര്‍ വഴിയാധാരമാക്കി. ലാസ്റ്റ് ഗ്രേഡ് പരീക്ഷയെഴുതാനുള്ള അവകാശം ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിച്ച് പ്രീഡിഗ്രി വരെയുള്ളവര്‍ക്കായി മാത്രം പരിമിതപ്പെടുത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നു. ഇതെ തുടര്‍ന്നാണ് നിയമനം പ്രതീക്ഷിച്ചിരിക്കുന്നവരുടെ പ്രതീക്ഷയറ്റത്.
2014 സെപ്തംബറിലായിരുന്നു പരീക്ഷ. 2015 ജൂണ്‍ 29ന് 25,000 പേരുടെ മെയിന്‍ ലിസ്റ്റും 25,000 പേരുടെ സപ്ലിമെന്ററി ലിസ്റ്റുമടക്കം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആറ് മാസം നിയമനം നടത്തിയില്ല. 2016 ജനുവരി മുതല്‍ അഡൈ്വസ് മെമ്മോ അയച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 340 പേര്‍ക്ക് നിയമനം നല്കി. ഇതിനിടെയാണ് പുതിയ ഭേദഗതിയെ തുടര്‍ന്ന് ഇനി അഡൈ്വസ് മെമ്മോ അയയ്ക്കേണ്ടതില്ലെ ഉത്തരവായത്.
രണ്ടുവര്‍ഷം കൂടി കാലാവധിയുള്ള റാങ്ക്ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ ഭൂരിപക്ഷവും പ്രായപരിധി കടക്കാറായി. ജീവിതത്തിലെ അവസാന കച്ചിത്തുരുമ്പും നിഷേധിച്ചാല്‍ തങ്ങള്‍ക്കുമുന്നില്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നാണ് ഭൂരിപക്ഷം ഉദ്യോഗാര്‍ത്ഥികളും പറയുന്നത്. കാലമേറെ നീളുന്ന നിയമ പോരാട്ടം പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍ അതിനിടെ താത്ക്കാലിക നിയമനം എന്ന പേരില്‍ സ്വന്തം പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാനാണ് ആലോചിക്കുന്നതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: