കൊല്ലം: മൈസൂര്‍ സ്ഫോടനക്കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ഇന്നലെ കൊല്ലം കളക്ടറേറ്റിലെത്തി സംഭവസ്ഥലം പരിശോധിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥനായ പൂവയ്യയുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കൊല്ലം കളക്ടറേറ്റ് വളപ്പിലെ സിജെഎം കോടതിമുറ്റത്തെ സംഭവസ്ഥലം പരിശോധിച്ചത്.
ഇതിനിടെ ചിറ്റൂര്‍, മൈസൂര്‍, കൊല്ലം കോടതികളിലുണ്ടായ സ്ഫോടനങ്ങള്‍ ഒരുപോലെയാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നാല് ടീമുകളാണ് പരസ്പരധാരണയോടെ അന്വേഷണം നടത്തുന്നത്. കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനം അന്വേഷിക്കുന്ന സംഘം മൈസൂരിലെത്തി തെളിവെടുക്കുകയും കര്‍ണാടക അന്വേഷണസംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
മൂന്ന് സ്ഫോടനങ്ങളുടെയും പിന്നിലുള്ള ലക്ഷ്യം ഒന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. സ്ഫോടനം നടത്താന്‍ ഉപയോഗിച്ചിരുന്ന സാമഗ്രികളും ഒരു സ്ഥലത്ത് നിന്നു വാങ്ങിയതാണ്. നിര്‍മ്മിച്ചിരിക്കുന്നതും ഒരേ സ്ഥലത്താണ്. ഭയപ്പെടുത്തുക എന്നതാണ് പ്രധാനമായും സ്ഫോടനത്തിന്റെ ലക്ഷ്യം. കോടതികളാണ് സ്ഫോടനം നടത്താന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ശബ്ദതീവ്രതയുള്ള സ്ഫോടനം ആസൂത്രിതമാണ്.
അന്വേഷണ ഏകോപനത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായവുമുണ്ട്. ആന്ധ്രപ്രദേശിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ അല്‍-ഉമയാണെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ അന്വേഷണം അല്‍-ഉമയിലേക്ക് നീങ്ങുന്നുണ്ടെങ്കിലും മറ്റ് തീവ്രവാദ സംഘടനകളും അന്വേഷണ പരിധിയിലുണ്ട്. തമിഴ്നാട്ടിലെ ചിലര്‍ക്ക് സ്ഫോടനവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: