തിരുവനന്തപുരം: ആഗോള ഭീകരവാദത്തിന്റെ അലയടികള്‍ കേരളത്തെയും ഗ്രസിച്ച സാഹചര്യത്തില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാദിനമായ ഇന്ന് ദേശരക്ഷാ ജ്വാലകള്‍ സംഘടിപ്പിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്.എസ്. രാജീവ് അറിയിച്ചു .
”ഭീകരവാദികള്‍ ഇന്ത്യ വിടുക അവരെ പിന്തുണയ്ക്കുന്നവരും” എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സദസ്സുകള്‍ സംഘടിപ്പിക്കും. വോട്ട് ബാങ്ക് മുന്‍നിര്‍ത്തി ഭീകരവാദ കേസുകള്‍ ഇരുമുന്നണികളും ചേര്‍ന്ന് അട്ടിമറിച്ചതിന്റെ ഫലമാണ് ഇന്ന് കേരളത്തില്‍ ഐഎസ്ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ കടന്നുവന്നത്.
ദേശവിരുദ്ധ ശക്തികള്‍ക്ക് വേണ്ടി എന്നും നിലകൊള്ളുന്ന കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സമീപനം ഇത്തരക്കാര്‍ക്ക് വെള്ളവും വളവുമായി മാറി. കേരളത്തെ പിടിച്ചുകുലുക്കുന്ന ഭീകരവാദ കേസുകളില്‍ ഇപ്പോഴും സംസ്ഥാന ആഭ്യന്തരവകുപ്പ് തികഞ്ഞ അലംഭാവമാണ് കാട്ടുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനായി വിധ്വംസക ശക്തികളെ ആശ്രയിച്ച സിപിഎം പ്രത്യുപകാരമായിട്ടാണോ അന്വേഷണത്തില്‍ അലംഭാവം കാണിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരത്തിലുള്ള കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ദേശവിരുദ്ധ സമീപനം തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശരക്ഷാ ജ്വാല സംഘടിപ്പിക്കുന്നത്.
ലൗ ജിഹാദിന്റെ ഇരകളും ഭീകരരാക്രമണങ്ങളില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളും ഈ പരിപാടികളില്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, മുന്‍ പ്രസിഡന്റുമാരായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരയ കെ. സുരേന്ദ്രന്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ കെ.പി. പ്രകാശ് ബാബു എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: