ന്യൂദല്‍ഹി: ഭീകരവാദി ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷം ശക്തിപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ദല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്നാഥ് സിങ്ങാണ് യോഗം വിളിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
പ്രശ്നപരിഹാരത്തിന് കശ്മീര്‍ ജനതയുടെ ഹൃദയം കവര്‍ന്ന മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ മാതൃക പിന്തുടരണമെന്ന് മെഹബൂബ അഭിപ്രായപ്പെട്ടു. കശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ മോദി അവസരമാക്കുമെന്നാണ് പ്രതീക്ഷ.
വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ലോക്സഭയില്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി. ഇതിനിടെ കശ്മീര്‍ വിഷയത്തില്‍ ഭാരതത്തിനെതിരെ അണുവായുധം ഉപയോഗിക്കുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് സയ്യിദ് സലാവുദ്ദീന്‍ ഭീഷണിപ്പെടുത്തി. കശ്മീരിനെ കുറിച്ച് സംസാരിക്കാന്‍ സലാവുദ്ദീന്‍ ആരാണെന്നും ഭീഷണി വിലപ്പോവില്ലെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി.
ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കണോയെന്ന് പാക്കിസ്ഥാന് ചിന്തിക്കണം.
കശ്മീരിലെ കര്‍ഫ്യൂ ഇന്നലെ 31 ദിവസം പിന്നിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച സുരക്ഷാസേനയുമായി ഏറ്റുമുട്ടി പരിക്കേറ്റിരുന്ന വിഘടനവാദികളിലൊരാള് ഇന്നലെ മരിച്ചു. ഇതുവരെയായി 55 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: