പഴ്സീയസ് ഉല്‍ക്കമഴ പതിവു തെറ്റാതെ ഇന്നു രാത്രി തന്നെയെത്തും. ഇന്ന് അര്‍ധരാത്രിയ്ക്കും നാളെ പുലര്ച്ചയ്ക്കുമിടെയിലാണ് നേര്‍ക്കാഴ്ചയായി കാണാനാകുക. പക്ഷേ, പതിവ് കാഴ്ചയാകില്ല ഇത്തവണത്തേത്. ഇരുനൂറോളം ഉല്‍ക്കകള്‍ വാനില്‍ തെളിയുന്ന അപൂര്‍വ്വ ദൃശ്യവിരുന്നാകും അത്. ഉല്‍ക്കമഴ കാണാന്‍ കൃത്രിമ വെളിച്ചങ്ങളില്ലാത്തിടത്ത് ഇപ്പോഴേ ലോകത്തൊന്നാകെ വാനനരീക്ഷകര് സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
കണ്‍കുളിര്‍ക്കെ കാണാന്‍ ഭാരതം പോലെ മറ്റൊരിടമില്ല. കഴിഞ്ഞ തവണ പഴ്സീസ് കണ്ടാസ്വദിക്കാന്‍ തടസ്സമായത് മഴയായിരുന്നു. സ്വിഫ്റ്റ്ടട്ട്ല്‍ എന്നകൂറ്റന്‍ വാല് നക്ഷത്രം 133 വര്‍ഷത്തിലൊരിക്കല്‍ സൂര്യനെ പ്രദക്ഷിണം ചെയ്ത് കടന്നു പോകും. അതിലെ പൊടിപടലങ്ങള്‍ സൗരയൂഥത്തില്‍ അവശേഷിക്കും. ഭൗമാന്തരീക്ഷവുമായി ഇത് കൂടിച്ചേരുമ്പോഴുണ്ടാകുന്നതാണ് പഴ്സീസ് ഉല്‍ക്കമഴ.
ബുധന്റെ ആകര്‍ഷണവലയത്തില്‍പ്പെട്ട് സ്വിഫ്റ്റ്ടട്ട്ലിന്റെ ശകലങ്ങള്‍ ഒരിടത്ത് കൂടിനില്‍പ്പുണ്ട്. ഇത്തവണ ഭൂമിയുടെ സഞ്ചാരപഥം ഇവയ്ക്ക് അരികലൂടെയല്ല, മധ്യത്തിലൂടെയാണ്. പിന്നെയുണ്ടാകുന്നത് കണ്ണിമ പൂട്ടാതെ നോക്കിനില്ക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ഉല്ക്കമഴയാകും. ഭൂമിയുടെ സഞ്ചാരം ഇപ്പൊഴേ സ്വിഫ്റ്റ്ടട്ട്ല്‍ അവശേഷിപ്പിച്ച പൊടിപടലങ്ങള്ക്കിടയിലൂടെയാണ്.
ലൈവ് സ്ട്രീമിങ് കാണണമെങ്കില്‍ അതിന് നാസ വെബ്സൈറ്റില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. http://www.ustream.tv/channel/nasa-msfc
പ്രതികരിക്കാൻ ഇവിടെ എഴുതുക: