തലശ്ശേരി: തീരദേശ നിയമങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് തലശ്ശേരി കടലോരത്ത് ഒരു പുതിയ കെട്ടിടത്തിന് കൂടി അടിത്തറയിട്ടു. കടല്‍പ്പാലത്തിന് അഭിമുഖമായാണ് പുതിയ നിര്‍മ്മാണപ്രവര്‍ത്തനത്തിന് ഒരുക്കംകൂട്ടുന്നത്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് ഇക്കാര്യത്തിലും തുടരുന്നത്. ജില്ലാ കോടതിക്ക് മുന്‍വശത്തായി കടലിനോട് ചേര്‍ന്ന് കിടക്കുന്ന സെന്റിനറി പാര്ക്കിന് തൊട്ടടുത്ത് ഒരു അനധികൃത കെട്ടിടത്തിനും അടിത്തറ പാകിയിട്ടുണ്ട്. കൂടാതെ പാര്‍ക്കിനകത്തും വിവിധ പേരുകളില്‍ കെട്ടിട നിര്‍മ്മാണം വ്യാപകമായി നടന്നുവരികയാണ്. ഇതില്‍ പ്രധാനപ്പെട്ട വ്യാപാരം നടക്കുന്നത് സീവ്യൂ പാര്‍ക്കിലാണ്. തുച്ഛമായ വാടകക്ക് നല്‍കിയിട്ടുള്ള ഈ കെട്ടിടത്തില്‍ ഇപ്പോള്‍ നടക്കുന്നത് വന്‍കിട ഹോട്ടലിന്റെ മാതൃകയിലുള്ള കച്ചവടമാണ്. ഈ ഹോട്ടലിന്റെ പ്രവര്‍ത്തനം കാരണം സര്‍ക്കാര്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉദ്ദേശശുദ്ധി പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള പാര്‍ക്കിലാണ് സ്വകാര്യ വ്യക്തികളുടെ തകൃതിയായ വ്യാപാരം പൊടിപൊടിക്കുന്നത്. മനോഹരമായി നിര്‍മ്മിച്ച ഈ പാര്‍ക്കില്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കാനല്ലാതെ ഉല്ലാസത്തിനെന്ന പേരില്‍ കുടുംബസമേതം ആരും എത്തിച്ചേരാറില്ല. എന്നാല്‍ ലൗജിഹാദുകാര്ക്കും പരസ്യ ചുംബന അനുകൂലികള്‍ക്കും പാര്‍ക്കും ഹോട്ടലും ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. ഇത്തരക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടത്രെ.
തീരദേശ നിയമങ്ങളെ പല തരത്തിലുള്ള ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ തന്നെ മറികടക്കുന്ന കാഴ്ചയും തലശ്ശേരിയില്‍ വ്യാപകമാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ജനറല്‍ ആശുപത്രി വികസനത്തിനായി ഒരു ചുമര് നിര്‍മ്മിക്കാന്‍ പോലും തടസ്സങ്ങള്‍ നിരവധിയാണ്. അതിന് പുരാവസ്തു സംരക്ഷണ നിയമവും തീരദേശനിയമവും കര്‍ശനമാണ്. സ്വകാര്യ വ്യക്തികള്‍ക്ക് പണമുണ്ടെങ്കില്‍ ഇത്തരം നിയമങ്ങളൊന്നും പ്രശ്നമേയല്ലെന്ന തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അതിനാല്‍ത്തന്നെ ചരിത്രപ്രസിദ്ധവും ഏതു നിമിഷവും നിലംപൊത്താവുന്നതുമായ തലശ്ശേരി കടല്‍പ്പാലത്തിനടുത്ത് എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തി പുതിയ കെട്ടിടം ഉയരുമെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: