മട്ടന്നൂര്‍: മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിലവിലുള്ള റണ്‍വേ 4000 മീറ്ററായി നീട്ടാന്‍ കടമ്പകളേറെ റണ്‍വേ 4000 മീറ്ററാക്കി ഉയര്‍ത്തുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ സ്വാഗതാര്‍ഹമാണെങ്കിലും ഇന്നത്തെ നിലയില്‍ ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ആശങ്കയുയരുകയാണ്. റണ്‍വേയുടെ വടക്കുഭാഗം മട്ടന്നൂര്‍ നഗരവും തെക്കുഭാഗം വയല്‍പ്രദേശവും ജനനിബിഡവുമായ പ്രദേശമാണ്. 4000 മീറ്ററായി കാനാട് പ്രദേശത്ത് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കൊടും താഴ്ചയിലുള്ള വയലുകള്‍ നികത്തുകയും തോടുകളുടെ ഗതി മാറ്റുകയും വേണം. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് ഇപ്പോള്‍ റണ്‍വേയുടെ വടക്കേ അറ്റത്തെ സംരക്ഷണ മേഖല അവസാനിക്കുന്നത്. ഇവിടെ മട്ടന്നൂര്‍ മേഖലയില്‍ 4000 മീറ്ററിനായി 600 മീറ്റര്‍ നീളത്തില്‍ ഭൂമി ഏറ്റെടുത്താല്‍ മട്ടന്നൂര്‍ കണ്ണൂര്‍ റോഡ് ദിശ മാറ്റേണ്ടിവരും.
സമര രംഗത്തുള്ളവര്‍ റണ്‍വേ വികസിപ്പിക്കുന്നതിന് സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചാല്‍ തന്നെ നാലായിരം മീറ്റര്‍ റണ്‍വേക്കായി ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നതാണ് സ്ഥിതി. ഏറ്റെടുക്കേണ്ട കൊടും താഴ്ചയുള്ള പ്രദേശത്ത് 95 മീറ്റര്‍ ഉയരത്തില്‍ വയല്‍ പ്രദേശം മണ്ണിട്ട് ഉയര്‍ത്തണം. 45 മീറ്റര്‍ വീതിയുള്ള റണ്‍വേയുടെ ഇരുവശത്തുമായി 800 മീറ്റര്‍ സംരക്ഷിതമേഖലയാണ്. ഇതോടെ ആകെ വീതി 845 മീറ്ററാകും. 3400 മീറ്ററിനു ശേഷം 600 മീറ്റര്‍ നീളത്തിലാണ് സ്ഥലം നികത്തേണ്ടത്. 95 മീറ്റര്‍ താഴ്ചയിലും 600 മീറ്റര്‍ നീളത്തിലും 845 മീറ്റര്‍ വീതിയിലും മണ്ണിട്ട് ഉയര്‍ത്തുവാന്‍ ആകെ 4,81,65,000 ക്യുബിക് മീറ്റര്‍ മണ്ണാണ് വേണ്ടിവരിക. വിമാനത്താവളത്തിനായി നിലവില്‍ മൂര്‍ഖന്‍ പറമ്പിലെ നിരവധി മലനിരകളില്‍ നിന്നും ആകെ 2 കോടി ക്യുബിക് മീറ്റര്‍ മണ്ണാണ് നീക്കം ചെയ്ത് താഴ്വാര പ്രദേശങ്ങളില്‍ നിറക്കുന്നത്.
റണ്‍വേ 4000 മീറ്ററാക്കി മാറ്റാന്‍ വേണ്ടിവരുന്നത് ഇതിന്റെ ഇരട്ടിയിലധികം മണ്ണാണ്. ഇത് ലഭ്യമാകാന്‍ ഏറെ ബുദ്ധിമുട്ടാണ് എന്നാണ് വിദഗ്ധ അഭിപ്രായം 2017 മാര്‍ച്ചില്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: