മയ്യില്‍: നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് കടയിലേക്ക് പാഞ്ഞുകയറി ഇരുപതോളം പേര്‍ക്ക് പരിക്കുപറ്റി. ഇന്നലെ രാവിലെ കമ്പില്‍ ടൗണിലായിരുന്നു അപകടം. ചെക്കിക്കുളത്തുനിന്നും നെല്ലിക്കപ്പാലം വഴി കണ്ണൂര്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാര്‍ത്തിക ബസ്സാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കമ്പില്‍ ടൗണിലെ എ.പി.എസ് കളക്ഷന്‍ എന്ന കടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്. രാവിലെയായതിനാല്‍ കട തുറന്നിട്ടുണ്ടായിരുന്നില്ല. പരിക്കേറ്റ കണ്ടക്ടര്‍ മയ്യില്‍ കടൂരിലെ പി.വി.സരീഷ് (31) ക്ലീനര്‍ സനോജ് (34), യാത്രക്കാരായ ചെറുപഴശ്ശിയിലെ ചാലില്‍ ഗോവിന്ദന്, മോഹനന്, സന്തോഷ്, കേളോത്ത് ചന്ദ്രന്, പാറയില്‍ സഫാനത്ത്, കയരളത്തെ ലീല, കടൂര്‍ മുക്കിലെ പുതിയ വീടുകണ്ടി മുഹമ്മൂദ്, കുളച്ചേരിയിലെ പി.വി.ദിനേശന്, മകള്‍ ശ്രീലേഷ്, ചട്ടുകപ്പാറയില്‍ കരിഷ്മ, കുന്നേല്‍ സതീഷ്, കിഴക്കേക്കര സഫീന, ചെക്കിക്കുളത്തെ റഷീദ, സാജിറ, ചാലില്‍ പ്രേമജ, ചട്ടുകപ്പാറയിലെ പുതിയപുരയില്‍ സതീദേവി, കൊളച്ചേരി മുക്കിലെ മുരിക്കന്‍ ചേരി അമൃത, എടച്ചേരി തൈവളപ്പില്‍ ദാമോദരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: