മാവേലിക്കര: അറസ്റ്റു ചെയ്ത യുവാക്കളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് നല്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റില്‍ പരിക്കില്ലെന്നു രേഖപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യുവാക്കളുടെ രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.
യുവാക്കളുടെ ശരീര ഭാഗങ്ങളില്‍ പോലീസ് മര്‍ദ്ദനത്തിന്റെ പാടുകള്‍ വ്യക്തമായി കാണുവാന്‍ സാധിക്കുമ്പോഴാണ് ഡോക്ടര്‍ കള്ള റിപ്പോര്‍ട്ട് നല്‍കിയത്. റിമാന്റു ചെയ്ത യുവാക്കളെ ജയിലില്‍ പ്രവേശിപ്പിച്ചപ്പോള്‍ ജയില്‍ അധികൃതര്‍ നടത്തിയ ദേഹപരിശോധനയിലും പരിക്കുകള്‍ കണ്ടെത്തിയിരുന്നു.
യുവാക്കളുടെ രക്ഷിതാക്കള്‍ കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്ന് മജിസ്ട്രേറ്റ് നടത്തിയ പരിശോധനയിലും മര്‍ദ്ദനമേറ്റതായി തെളിഞ്ഞു. ഇത്തരത്തില്‍ മര്‍ദ്ദനമേറ്റിട്ടുള്ളതായി വ്യക്തമായിട്ടും പോലീസിന്റെ സ്വാധീനത്തില്‍ വഴങ്ങി തെറ്റായ റിപ്പോര്‍ട്ടാണ് ഡോക്ടര്‍ നല്‍കിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: