മുട്ടം: മുട്ടം ഹയര്‍ സെക്കന്ററി സ്ക്കൂളിനുമുമ്പില് ഏറെ അപകട സാധ്യതയുള്ള കുഴി വാഹനങ്ങള്‍ക്ക് കെണിയാകുന്നു. നിരവധി വാഹനങ്ങളാണ് കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നത്. ഒന്നര മാസമായി ഇതാണ് റോഡിലെ സ്ഥിതി. മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും കുഴി വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നൂറു കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാലാ-ഈരാറ്റുപേട്ട റോഡിലാണ് ഈ കുഴിയുള്ളത്.ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന പാതകൂടിയാണിത്. കുഴി നികത്താന്‍ അപകടം ഉണ്ടാകുവാന്‍ കാത്തിരിക്കുകയാണ് അധികൃതര്‍. വളരെയധികം അപകട സാധ്യതയുള്ള കുഴി നികത്തുവാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: