ഭാരത വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് സൗദി തൊഴില്‍മന്ത്രിയുമായി
കൂടിക്കാഴ്ച നടത്തുന്നു
ഗള്‍ഫ് മലയാളികളുടെ ജീവിതം തുലാസില്‍ നില്ക്കുമ്പോള് കേരളം നല്കിയ സംഭാവന ജലീല്‍ വിവാദം മാത്രം. സൗദി സന്ദര്‍ശിക്കാനും മലയാളികളെ കാണാനും നയതന്ത്ര വിസ ചോദിച്ചിട്ടും കേന്ദ്രം നല്‍കിയില്ലെന്നായിരുന്നു പരാതി. ഇതിനുള്ള കാരണങ്ങള്‍ കേന്ദ്രവിരോധം മൂത്ത് പിണറായി സര്‍ക്കാര്‍ മറച്ചുവച്ചു.
*സൗദി പ്രശ്നത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് മന്ത്രി വി.കെ. സിങ്ങിനെ അവിടേക്ക് അയച്ചു. സിങ്ങ് സൗദി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുകയും ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ മറ്റൊരാള്‍ കൂടി അവിടേക്ക് പോകേണ്ടതില്ല എന്ന കൃത്യമായ വിശദീകരണമാണ് വിദേശകാര്യമന്ത്രാലയം നല്‍കിയത്.
*രാജ്യത്താകെ പ്രശ്മുണ്ടെന്ന് സമ്മതിക്കാന്‍ സൗദി തയ്യാറല്ല, അതിന് കഴിയുകയുമില്ല. ലോകത്തേറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നായ സൗദിയുടെ പ്രതിഛായ അതോടെ തകരും. രണ്ടോ മൂന്നോ കമ്പനികളില്‍ മാത്രമാണ് പ്രശ്നമുള്ളതെന്നാണ് സൗദിയുടെ നിലപാട്. മാധ്യമങ്ങള്‍ പെരുപ്പിച്ചതാണ് പ്രശ്നമെന്ന് സൗദി പറയുന്നത.്
വി.കെ. സിങ്ങ് ഇത് ആവര്‍ത്തിക്കുകയും ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പ്രധാനമായതിനാല്‍ അതിനപ്പുറം ചെയ്യാന്‍ ഭാരത സര്‍ക്കാരിനും കഴിയില്ല. വി.കെ സിങ്ങിനുപോലും അടുത്ത ദിവസം മടങ്ങിയെത്തേണ്ടിവന്നു.
ഈ സാഹചര്യത്തില്‍ സൗദി കൂടുതലാള്‍ക്കാര്‍ ചെല്ലുന്നതിനെ അനുകൂലിക്കില്ല. ജലീലിന് നയതന്ത്ര വിസ നിഷേധിക്കാനുള്ള ഒരു കാരണം ഇതാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: