ആലപ്പുഴ: ബ്രഹ്മാണ്ഡത്തേക്കാല് വികസിച്ച വ്യക്തികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞത് അന്നത്തെ ഭാരതത്തിന്റെ വിദ്യാഭ്യാസ രീതിമൂലമായിരുന്നുവെന്ന് തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്. ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ വിചാരദസ്സില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാതാ പിതാ ഗുരു ദൈവം എന്ന സങ്കല്പത്തിലുള്ള വിദ്യാഭ്യാസ രീതി ഉണ്ടായില്ലെങ്കില്‍ ചരിത്രവും സംസ്കാരവുമില്ലാത്ത ഒരു സമൂഹം വളര്‍ന്ന് ഭാരതത്തെ വീണ്ടും അടിമത്വത്തിലേക്ക് നയിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. സമൂഹത്തിന്റെ രണ്ടു കണ്ണുകളാകേണ്ട മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തെരുവില്‍ തല്ലുകൂടുന്ന സ്ഥിതിയിലെത്താന്‍ കാരണം ഭാരതത്തിന്റെ സംസ്കാര ചരിത്രം പഠിക്കാനുള്ള വിദ്യാഭ്യാസം ലഭിക്കാതെ പോയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രൊഫ. കെ.എ. സോളമന് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്, കെ.ജി. സന്തോഷ്കുമാര്‍, ജോസ് സെബാസ്റ്റ്യന്‍, ഖാലിദ് പുന്നപ്ര, ബി. സുധാകരന്, പീറ്റര്‍ ബെന്യാമിന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: