ആലപ്പുഴ: നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ 2009 ല്‍ ഡോക്ടറെ അക്രമിച്ചതിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ്സില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാരക്കാട്ട് വീട്ടില്‍ സാമുവല്‍ മകന് 36 വയസ്സുള്ള ജിതേഷിനെയാണ് കൊല്ലം മുണ്ടക്കല്‍ ക്ഷേത്രത്തിന് സമീപം വച്ച് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.ഇ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതി മദ്യ ലഹരിയില്‍ സുഹൃത്തുമൊത്ത് ചെട്ടികാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും, ടിയാളെ ആക്രമിക്കുകയും, കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു സംഭവശേഷം ഒളിവില്‍ പോയ പ്രതി പിന്നീട് കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ടി പ്രതിയുടെ പേരില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് മറ്റൊരു വാറണ്ടും നിലവിലുണ്ടായിരുന്നു. എസ്.ഐ ഭുവനേന്ദ്രബാബു, സി.പി.ഒ മാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: