അമ്പലപ്പുഴ: ബൈക്കും മൊബൈല്‍ഫോണും മോഷ്ടിച്ച രണ്ടു യുവാക്കളെ അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡില്‍ വെള്ളക്കിണര്‍ ഉമ്മാപറമ്പില്‍ സച്ചിന് (18), അമ്പലപ്പുഴ വടക്കുപഞ്ചായത്ത് 18-ാം വാര്‍ഡില്‍ തോപ്പില്‍ സഫീര്‍ (24) എന്നിവരെയാണ് അമ്പലപ്പുഴ സിഐ എം. വിശ്വം‘രന്,. എസ്ഐ എം. രജീഷ്കുമാര് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
ആലപ്പുഴ കളക്ട്രേറ്റ് ജങ്ഷനു തെക്ക് ചെമ്മരപ്പള്ളില്‍ വീട്ടില്‍ അബ്ദുള്‍ റഷീദിന്റെ മകന് ഹബീബിന്റെ ഹീറോ ഹോണ്ട സ്പ്ലെണ്ടര്‍ ബൈക്കാണ് ഇരുവരും മോഷ്ടിച്ചത്. വലിയ ചുടുകാടിനു സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകളും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച ബൈക്ക് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് എടുക്കാനെത്തിയ ഇവരുവരെയും സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. ബൈക്കിന്റെ നമ്പര്‍ ചുരണ്ടിയ നിലയിലായിരുന്നു. ഇവരുടെ സംഘത്തില്‍ മുനീര്‍ എന്ന യുവാവും ഉണ്ടെന്നും അയാളെ പിടികൂടാന്‍ വലവിരിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. അമ്പലപ്പുഴയിലും പുന്നപ്രയിലും സഫീറിന് മൂന്നു മോഷണക്കേസും പുന്നപ്ര സ്റ്റേഷനില്‍ ഒരു കഞ്ചാവു കേസുമുള്ളതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: