ന്യൂദല്‍ഹി: ഗോരക്ഷാ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഗുജറാത്തിലെ ഉനയില്‍ ദളിത് യുവാക്കളെ തല്ലിച്ചതച്ച സംഭവം കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതെന്ന് ആരോപണം. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗം അഹമ്മദ് പട്ടേലിന്റെ അടുത്ത അനുയായിയായ ഉനയിലെ എംഎല്‍എയാണ് അക്രമത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണത്തിനിടെ പോലീസിന് ലഭിച്ച വിവരങ്ങളാണ് കോണ്‍ഗ്രസ് പങ്ക് വെളിവാക്കുന്നത്.
പ്രദേശത്തെ ഗ്രാമമുഖ്യനും കോണ്‍ഗ്രസ് നേതാവുമായ പ്രഫുല്‍ കോരോട് എന്നയാള്‍ ദളിതരെ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു. ചത്ത പശുവിന്റെ തോലുരിക്കുന്നത് നിര്‍ത്തണമെന്നും വീട് വിട്ട് പോകണമെന്നുമായിരുന്നു ഭീഷണി. അക്രമം നടക്കുന്നതിന് മുന്‍പ് ഇയാളും കോണ്‍ഗ്രസ് എംഎല്‍എയും 300 തവണ ഫോണില്‍ ബന്ധപ്പെട്ടതായാണ് പോലീസ് കണ്ടെത്തിയത്.
ഇയാളുടെ ഫോണ്‍ ഉപയോഗിച്ചാണ് ആക്രമണം ചിത്രീകരിച്ചത്.
സംഭവശേഷം ഗ്രാമമുഖ്യന് ഒളിവിലാണ്. ഗുജറാത്തുമായി ബന്ധമില്ലാത്ത ഒരു തെലുങ്ക് പ്രാദേശിക ചാനലിലാണ് അക്രമം വീഡിയോ സഹിതം ആദ്യം വാര്‍ത്തയാക്കിയത്. പിന്നീട് ദേശീയമാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തു.
ദളിത് യുവാക്കളെ ആക്രമിച്ചവരിലൊരാള്‍ മുസ്ലിം യുവാവാണ്. അറസ്റ്റിലായവര്‍ക്ക് ഏതെങ്കിലും ഹൈന്ദവ സംഘടനകളുമായി ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. ഗോരക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്‍പ് ഇവര്‍ പങ്കാളികളുമല്ല. 600 കിലോമീറ്റര്‍ അകലെ നിന്നെത്തിയവരും അക്രമി സംഘത്തിലുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയാണ് ദളിത് അക്രമമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. രാഹുലിന്റെ സന്ദര്‍ശനത്തിനായി അക്രമത്തിനിരയായ ദളിത് യുവാവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: