കൊച്ചി: പോലീസില്‍ സിപിഎം ഫ്രാക്ഷന് പിടിമുറുക്കുന്നു. പാര്‍ട്ടി അനുഭാവികളല്ലാത്തവരെ സ്ഥലംമാറ്റിയും സ്ഥലംമാറ്റ ഭീഷണി മുഴക്കിയും വരുതിയിലാക്കാനാണ് ശ്രമം. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ പല കേസുകളും അട്ടിമറിക്കപ്പെടും.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ട് മാസത്തിനുള്ളില്‍ 3,000 പോലീസുകാരെ സ്ഥലംമാറ്റി. അത്രയും പോലീസുകാര്‍ സ്ഥലംമാറ്റ ഭീഷണിയിലുമാണ്. കാലാവധി കഴിയും മുന്‍പാണ് പോലീസ് അസോസിയേഷന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഡിജിപിയാണ് സര്‍ക്കുലര്‍ ഇറക്കിയത്.
ഇത് പിടിച്ചടക്കലിന്റെ മുന്നോടിയാണ്. അസോസിയേഷന്റെ കാലാവധി ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് തെരഞ്ഞെടുപ്പ്. ഇതില്‍ പ്രതിഷേധിച്ച് എതിര്‍വിഭാഗം വിട്ടുനിന്നതോടെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം എതിരില്ലാതെ ജയിച്ചു.
2017 ഫെബ്രുവരിയില്‍ അസോസിയേഷന്റെ കാലാവധി കഴിയൂ. വരവ് ചെലവ് കണക്ക് അവതരിപ്പിക്കാനോ സമ്മേളനം നടത്താനോ അസോസിയേഷനെ അനുവദിച്ചില്ലെന്നാണ് പരാതി. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശം നല്‍കേണ്ട അവസാനദിവസമായ തിങ്കളാഴ്ച എതിര്‍വിഭാഗം നാമനിര്‍ദ്ദേശം നല്‍കാത്തതിനെത്തുടര്‍ന്ന് 29 പോലീസ് ജില്ലകളും ഇടത് അനുകൂല പാനല്‍ നേടി.
15 ജില്ലകളില്‍ ഇടത് പാനലിനെതിരെ ആരും മത്സര രംഗത്തില്ല. പേരിനെങ്കിലും മത്സരം നടക്കുന്നത് കൊച്ചി, കോഴിക്കോട് സിറ്റിയിലാണ്. 16,17 തീയതികളിലാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: