കൊച്ചി: കഞ്ചാവ് മാഫിയയെ സഹായിക്കാന്‍ സിപിഎം പഞ്ചായത്ത് അംഗം രംഗത്തെത്തിയതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം. കഴിഞ്ഞ ദിവസം കണ്ടന്തറയില് അഞ്ച് കിലോ കഞ്ചാവുമായി ഒരു ഇതര സംസ്ഥാനക്കാരനെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, പഞ്ചായത്ത് അംഗം ഇടപെട്ട് പോലീസില്‍ സ്വാധീനം ചെലുത്തി ഒരു കിലോയെന്നു രേഖപ്പെടുത്തി. അതിനാല്‍ പിടിയിലായ ആള്‍ക്ക് ജാമ്യം കിട്ടി.
കഞ്ചാവ് മാഫിയയെ സഹായിക്കാന്‍ വേണ്ടിയാണ് പഞ്ചായത്ത് അംഗം ഇടപെട്ടതെന്ന ആരോപണം പാര്‍ട്ടിയില്‍ ഉയര്‍ന്നു. ഇതോടെ ഒരു വിഭാഗം ആളുകള്‍ പാര്‍ട്ടിവിടാന്‍ തയ്യാറെടുത്തിരിക്കുന്നു.
ലോക്കല്‍ കമ്മറ്റി മെമ്പര്‍ മഹിംകുട്ടിയുടെ നേതൃത്വത്തില്‍ ഏഴ് ബ്രാഞ്ച് കമ്മറ്റി മെമ്പര്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേരാണ് സിപിഎം വിടുന്നത്. സിപിഐയില്‍ ചേരുന്ന ഇവരെ സ്വീകരിക്കാന്‍ 13ന് പാത്തിപ്പാലത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കണ്ടന്തറ സിപിഎം സ്വാധീന മേഖലയാണ്. കണ്ടന്തറയെ കൂടാതെ മുടക്കുഴ, അശമന്നൂര്‍ പഞ്ചായത്തുകളില്‍ നിന്നും നിരവധി പേര് സിപിഎം വിടാന്‍ തയ്യാറെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: