കൊല്ലം: പോലീസുകാര്‍ തന്റെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് തലയ്ക്ക് വയര്‍ലസ് അടിയേറ്റ സന്തോഷ് ഫിനിക്സ്. ഐസിയുവില്‍ കിടന്നപ്പോള്‍ വന്ന രണ്ട് പോലീസുകാര്‍ എന്തൊക്കയോ എഴുതി വായിച്ചുകേള്‍പ്പിച്ചു. ഒപ്പിടാന്‍ പറഞ്ഞു. വലത് ചെവി എനിക്ക് കേള്‍ക്കില്ല. അവര്‍ പറഞ്ഞത് എന്താണെന്നറിയില്ല. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ട്. സന്തോഷ് ഫെലിക്സ് ജന്മഭൂമിയോട് പറഞ്ഞു.
വയര്‍ലെസ് സെറ്റുകൊണ്ട് തലയ്ക്കടിച്ച പോലീസുകാരന് മാഷ്ദാസ് ഫേസ്ബുക്ക് പോസ്റ്റിട്ടു. പോസ്റ്റിലെ പ്രധാന വരികള്‍ ഇങ്ങനെ:
നിന്നില്‍നിന്ന് ഇത്തരമൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലെന്ന് വിമര്‍ശിച്ച കൂട്ടുകാര്‍ക്ക് സത്യമെന്താണെന്ന് മനസിലാക്കി കൊടുത്തു. ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. ഒരു ജോലി ഭംഗിയായി ചെയ്യുക അല്ലെങ്കില്‍ ചെയ്യാതിരിക്കുക എന്നതാണ് എനിക്കിഷ്ടം.
സത്യമെന്തെന്ന് പറയുന്നില്ല. എത്ര മൂടിവച്ചാലും ഒരിക്കലത് പുറത്ത് വരും. അതുവരെ പത്രങ്ങളും ചാനലുകളും മനുഷ്യാവകാശക്കാരും കംപ്ലയിന്റ് അതോറിട്ടിക്കാരും അത് ചികഞ്ഞുകൊണ്ടിരിക്കട്ടെ. ഞാന്‍ പത്രം നിര്‍ത്തുന്നില്ല. ചോറ് പൊതിഞ്ഞ് കൊണ്ട് പോകാന്‍ എനിക്കത് ആവശ്യമാണ്.
പിന്നെ പത്രക്കാരന് എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. അഞ്ചാം തീയതി വൈകിട്ട് യാത്രക്കാരന്റെ തല തല്ലിപ്പൊളിച്ച പോലീസുകാരനായി എന്റെ പേരെഴുതിക്കാട്ടുമ്പോള് എനിക്കെന്തൊ അപകടം സംഭവിച്ചെന്ന് തിരിച്ചറിഞ്ഞ എന്റെ മകള്‍ക്ക് പിന്നെന്നോട് സംസാരിക്കാനായില്ലെന്നും മാഷ്ദാസ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: