റിയോ ഡി ജനീറോ: ഒളിമ്പിക്സ് നീന്തലില്‍ ചരിത്രമെഴുതി മൈക്കല്‍ ഫെല്‍പ്സ്. മണിക്കൂറുകള്‍ വ്യത്യാസത്തില്‍ രണ്ട് സ്വര്‍ണ നേട്ടം കൊയ്താണ് താരം അത്ഭുതപ്പെടുത്തുന്നത്. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ സ്വര്‍ണം നേടി മണിക്കൂറുകള്‍ പിന്നിടും മുമ്പാണ് ഫെല്‍പ്സ് വീണ്ടും സ്വര്‍ണ കൊയ്ത്ത് നടത്തിയത്. ഇത്തവണ 4×200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലായിരുന്നു ഫെല്‍പ്സിന്റെ സ്വര്‍ണ്ണം. റിയോയിലെ മൂന്നാമത്തെ സ്വര്‍ണ്ണമാണിത്. ആകെ സ്വര്‍ണ്ണനേട്ടം 21 ആയി.
ഏഴു മിനിറ്റുകൊണ്ടാണ് ഫെല്‍പ്സും സംഘവും ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ബ്രിട്ടന് വെള്ളിയും ജപ്പാന് വെങ്കലവും നേടി. നേരത്തെ 4×100 മീറ്റര്‍ റിലേയിലും ഫെല്‍പ്സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു. ഇനി രണ്ടു മത്സരങ്ങള്‍ കൂടി റിയോയില്‍ ഫെല്പ്സിനു ബാക്കിയുണ്ട്.
നീന്തല്‍ക്കുളത്തില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ്.
ഇന്ന് ആദ്യനേട്ടം 200 മീറ്റര്‍ ബട്ടര്ഫ്ളൈയിലായിരുന്നു. ഒരു മിനിറ്റ് 53.36 സെക്കന്റുകൊണ്ടാണ് ഫെല്‍പ്സ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ വെള്ളി ജപ്പാന്റെ മസാറ്റ സകായിക്കാണ്. സമയം 1 മിനിറ്റ് 53.4 സെക്കന്റ്. ഹംഗറിയുടെ താരത്തിനാണ് വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: