അലഹബാദ്: പരീക്ഷ കാലയളവില്‍ ഇലക്ഷന് ഡ്യൂട്ടി പാടില്ലെന്ന് അധ്യാപകര്‍ക്ക് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പ്രൈമറി അധ്യാപക സംഘടന നല്കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് കോടതി വിധി. ജസ്റ്റീസ് ഡി ബി ഭോണ്‍സ്ലെ ജസ്റ്റീസ് യശ്വന്ത് വര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.
2009ലെ നിയമം അനുസരിച്ച് വിദ്യാഭ്യാസം ഓരോ കുട്ടിയുടേയും അവകാശമാണ്. അത് സാധ്യമാകണമെങ്കില്‍ അധ്യാപകര്‍ അവരുടെ ജോലി കൃത്യമായി ചെയ്യേണ്ടതുണ്ടെന്ന് അധ്യാപക സംഘടന വാദിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെന്നത് രാഷ്ട്രത്തിന് വേണ്ടിയുള്ളതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വാദിച്ചു.
ഇരു വിഭാഗക്കാരുടെയും വാദഗതികള്‍ കേട്ട ശേഷം കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: