തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎമ്മുകളില്‍നിന്നു പണം കവര്‍ന്നതിന് പിന്നില്‍ നാലംഗ സംഘമെന്ന് പോലീസ്. മുംബൈയില്‍ പിടിയിലായ റൊമാനിയന്‍ സ്വദേശി മരിയന്‍ ഗബ്രിയേലിനെ ചോദ്യം ചെയ്തതില്‍നിന്നാണു കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
റൊമാനിയക്കാരനായ നാലാമത്തെയാളെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളടക്കം മൂന്നു പ്രതികള്‍ വിദേശത്തേക്കു കടന്നതായാണു വിവരം. ഇയോണ്‍ സ്ലോറിന്‍ എന്ന റൊമേനിയക്കാരനെയാണ് ഇന്നു പോലീസ് തിരിച്ചറിഞ്ഞത്. സംഘത്തിലെ മറ്റ് അംഗങ്ങളായ ഫ്ലോറിയന്‍, ക്രിസ്റ്റെന് വിക്ടര്‍ എന്നിവര്‍ക്കൊപ്പം ഇയാളും വിദേശത്തേക്കു കടന്നു.
ഇന്നലെ രാത്രിയോടെയാണു മരിയന്‍ ഗബ്രിയേലിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇപ്പോള്‍ മുംബൈ പോലീസ് അറസ്റ്റ് ചോദ്യം ചെയ്ത് വരികയാണ്. പ്രതിയെ കേരള പോലീസിന് ഇന്ന് കൈമാറും.
തട്ടിപ്പിനു പിന്നില്‍ ഇവര്‍ നാലു പേരും മാത്രമാണോ അതോ വലിയ റാക്കറ്റ് ഇതിനു പിന്നിലുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായ അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: