പത്തനാപുരം: പ്രദേശത്തിന്റെ ഗ്രാമീണമേഖലകളില്‍ അനധികൃത മണ്ണെടുപ്പ് പൊടിപൊടിക്കുന്നു. അന്വേഷണങ്ങള്‍ക്കോ പരിശോധനകള്‍ക്കോ തയ്യാറാകാതെ വകുപ്പുകള്‍.
കുന്നിക്കോട് മേഖലയിലെ ഇളമ്പല്‍, കോട്ടവട്ടം, മരങ്ങാട്, പൈനാപ്പിള്‍ ജംഗ്ഷന്, മഞ്ചള്ളൂര്‍, പിടവൂര്‍ എന്നിവിടങ്ങളിലാണ് മണ്ണെടുപ്പ് വ്യാപകമാകുന്നത്. രാത്രികാലങ്ങളില്‍ കുന്നുകള്‍ വ്യാപകമായി ഇടിച്ചു നിരത്തിയാണ് മണ്ണെടുപ്പ് നടക്കുന്നത്. ഇതിനു പുറമെ മണ്ണ് കൂടുതലും നിക്ഷേപിക്കപ്പെടുന്നത് വയലുകളിലും കൃഷിയിടങ്ങളിലുമാണ്. വീടുവയ്ക്കാനായിട്ടാണ് പലരും മണ്ണെടുക്കാനുളള അനുവാദം സര്‍ക്കാരില്‍ നിന്നും വാങ്ങുന്നത്.തുടര്‍ന്ന് പരിധിയില്‍ ഉള്‍പ്പെടുന്നതിലും അധികം സ്ഥലം മണ്ണിട്ട് നികത്തിയെടുക്കുന്നു.എന്നാല്‍ ഇതിനെതിരെ യാതൊരു നടപടിയ്ക്കും അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യാവസ്ഥ.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഏക്കര്‍കണക്കിന് കൃഷിയിടങ്ങള്‍ മണ്ണിട്ട് നികത്തികഴിഞ്ഞു .എന്നാല്‍ ഇതിനെതിരെ ശക്തമായ ഒരുനടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പ്രദേശവാസികള്‍ നിരവധി തവണ വില്ലേജിലും പോലീസിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: