ന്യൂദല്‍ഹി: ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ രൂക്ഷമായി തുടരുന്നു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ജില്ലയില്‍ നിന്നാണ് ദളിതര്‍ക്കെതിരെയുള്ള അക്രമം പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ടുകളനുസരിച്ച് ദരിദ്ര കുടുംബത്തില്‍ നിന്നുള്ള 22 വയസുകാരനായ ദളിത് യുവാവിനെ മരിക്കുന്നതു വരെ ആള്‍ക്കൂട്ടം തെരിവിലിട്ട് തല്ലി ചതയ്ക്കുകയായിരുന്നു. വിവസ്ത്രനായി യുവാവിനെ നിരത്തിലൂടെ നടത്തിക്കുകയും ചെയ്തെന്നാണ് സൂചന. തുടര്‍ന്ന് ഇയാളുടെ ജഡം നടുറോഡില്‍ ഉപേക്ഷിച്ചിക്കപ്പെട്ടു.
പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമമനുസരിച്ച് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. അക്രമത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം ദളിതര്‍ക്കെതിരെ അക്രമണം നടത്തുന്നവരെ രൂക്ഷമായ ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചിച്ചിരുന്നു. ദളിതര്‍ക്കെതിരെ ആക്രമിക്കുന്നതിന് പകരം തന്നെ അക്രമിക്കൂ എന്നും ദളിത് സഹോദരന്മാരെ വെറുതേ വീടു എന്നും അദ്ദേഹം ഹൈദരാബാദില്‍ നടന്ന പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: