ആലപ്പുഴ: ഒരിടവേളയ്ക്കുശേഷം കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പുയുദ്ധം ശക്തമായി. അകാരണമായി മണ്ഡലം പ്രസിഡന്റിനെ മാറ്റിയ ഡിസിസി പ്രസിഡന്റിനെ ഉപരോധിക്കുമെന്ന് എ വിഭാഗം. ആലപ്പുഴ നഗരത്തിലെ പുത്തനങ്ങാടി മണ്ഡലം പ്രസിഡന്റ് എ വിഭാഗക്കാരനായ മുജീബിനെ തല്‍ സഥാനത്തുനിന്നു മാറ്റി ഐഗ്രൂപ്പുകാരനായ നാസറിനെ നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. കാരണമൊന്നും കാണിക്കാതെയാണ് വെട്ടിനിരത്തല്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്റിന്റെ താത്പര്യം സംരക്ഷിക്കാത്തതാണ് സ്ഥാനമാറ്റത്തിനു കാരണമെന്നാണ് എ വിഭാഗം കുറ്റപ്പെടുത്തുന്നത്. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ഏറ്റവും കൂടുതല്‍ മുന്നേറ്റമുണ്ടാക്കിയത് പുത്തനങ്ങാടി മണ്ഡലത്തിലായിരുന്നു. മറ്റു മണ്ഡലങ്ങളിലെല്ലാം 2,000മേല്‍ വോട്ടിന് യുഡിഎഫ് പിന്നില്‍ പോയപ്പോള്‍ പുത്തനങ്ങാടിയില്‍ 500 വോട്ടുകള്‍ക്കുമാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്തത്.
ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാലുവാരാന്‍ ശ്രമിച്ചപ്പോള്‍ അതിനു സഹായിച്ചില്ലെന്നതാണത്രെ മുജീബിന്റെ കുറ്റമെന്നാണ് എ വിഭാഗം പറയുന്നത്.
മണ്ഡലം, ജില്ലാ തലങ്ങളില്‍ അടുത്തുതന്നെ രാഹുല്‍ ഗാന്ധി പുനഃസംഘടന പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഏകപക്ഷീയമായി ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രസിഡന്റിനെ ഡിസിസി ഓഫീസില്‍ ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ പ്രക്ഷോ‘മാര്‍ക്ഷങ്ങള്‍ സ്വീകരിക്കുമെന്നും ഐ വിഭാഗം മുന്നറിയിപ്പു നല്കി. ഇതുസംബന്ധിച്ച് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ്, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് എ വിഭാഗം പരാതി നല്‍കിക്കഴിഞ്ഞു.
ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ഇതേ മുജീബിനെ മണ്ഡലം പ്രസിഡന്റു സ്ഥാനത്തുനിന്ന് നീക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. അന്ന് എ വിഭാഗത്തിലെ പ്രമുഖനായ സുനില്‍ ജോര്‍ജ്ജടക്കം അക്രമത്തിനിരയാകുകയും ചെയ്തിരുന്നു.
അതിനിടെ ഐ വിഭാഗത്തിലും അപ്രീതി നേരിടുന്ന ഷുക്കൂര്‍ വി.എം. സുധീരന്റെ ഗ്രൂപ്പില്‍ ചേരാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: