പൊന്‍കുന്നം: ഏത്തയ്ക്കാ വില കുത്തനെ ഉയരുന്നു. ഓണം അടുക്കുന്നതാണ് കാരണം. ഇടനിലക്കാരാണ് വിലകൂടാന്‍ കാരണം. കര്ഷകന് ഇതുകൊണ്ട് പ്രയോജനവുമില്ല. കഴിഞ്ഞ വര് ഷം ഈ സമയത്ത് ഏത്തക്കാക്ക് 30 രൂപയായി രുന്നു. ഇപ്പോള്‍ ചില്ലറവില 80 രൂപയായി. ഓ ണത്തിന് വില 100 കവിയും.
കാലാവസ്ഥാ വ്യതിയാനം വാഴക്കൃഷിയെ ബാ ധിച്ചു. കടുത്ത ചൂടുമൂലം കൃഷി നശിച്ചു, ഉത്പാദനം ഇടിഞ്ഞു. ഇതര സംസ്ഥാനത്തു നി ന്നുള്ള വരവ് കുറഞ്ഞിട്ടുമുണ്ട്. വയനാട് ഏത്തയ്ക്കായ്ക്കും അന്യായ വിലയാണ്. അവിടെ കൃഷിക്കാര്‍ക്ക് നേരത്തേതന്നെ പണം നല്കി ഇടനിലക്കാര്‍ കച്ചവടം ഉറപ്പിക്കുകയാണ്.
പിന്നീട് വിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുകയില്ല. ഏത്തയ്ക്കാ ഉപ്പേരിയുടെയും മറ്റ് കായ്പലഹാരങ്ങളുടെയും വിലയും കൂടുകയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള വരവു കുറഞ്ഞത് വില ഇനിയും ഉയര്‍ത്തും.
മൊത്ത,ചില്ലറ(ബ്രാക്കറ്റില്‍) വില: ആലപ്പുഴ 66(72), ആലുവ 62, (70), എറണാകുളം 65,(68) കല്‍പ്പറ്റ 58(64) കൊല്ലം 65(75) കോട്ടയം 60(65)കോഴിക്കോട് 65(70)ചാല 60(65) തലശ്ശേരി 69(77) തൃശ്ശൂര്‍ 63( 72) പാലക്കാട് 65(70) പെരുമ്പാവൂര്‍ 63(68).
പ്രതികരിക്കാൻ ഇവിടെ എഴുതുക: