ചെന്നൈ: ആദ്യകാല തെന്നിന്ത്യന്‍ നടിയും നര്‍ത്തകിയുമായ ജ്യോതിലക്ഷ്മി(63) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നടി ജയമാലിനി സഹോദരിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 300ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1963ല്‍ എം. ജി. രാമചന്ദ്രനൊപ്പം അഭിനയിച്ച ‘പെരിയിടത്ത് പെണ്’ എന്ന ചലച്ചിത്രത്തിലൂടെയാണ് ജ്യോതിലക്ഷ്മി സിനിമാലോകത്ത് സജീവമായത്. 60- 70 കളില്‍ എല്ലാ പ്രമുഖ നടന്മാര്ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി ആയിരുന്നെങ്കിലും ഐറ്റം ഡാന്‍സുകളിലാണ് ജ്യോതിലക്ഷ്മി തിളങ്ങിയത്.
പിസ്റ്റള്വാലി, റാണി ഓര് ജാനി, ജവാബ്, പില്ല പിദുഗ, ബംഗാരു ബാബു, ഗന്ധര്‍വ കന്യ, തലൈവന്, മുത്തു, മറുമലര്‍ച്ചി, സേതു, ജഗന് മോഹിനി എന്നിവയാണ് പ്രധാന സിനിമകള്‍. സഹോദരി ജയമാലിനി സിനിമയില്‍ എത്തിയതോടെയാണ് ജ്യോതി ലക്ഷ്മിയുടെ അവസരങ്ങള്‍ കുറഞ്ഞത്.
ജ്യോതിലക്ഷ്മിയുടെ വേര്‍പാട് തെന്നിന്ത്യന്‍ സിനിമലോകത്തിന് കനത്ത നഷ്ടമാണ്. അക്കാലഘട്ടത്തില്‍ ഇറങ്ങിയിരുന്ന ചിത്രങ്ങളില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നെന്നും നടനും സംവിധായകനുമായ മനോ ബാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: