കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ ഒരേസമയം സിബിഐ-വിജിലന്‍സ് അന്വേഷണമാകാമെന്ന് ഹൈക്കോടതി.
കശുവണ്ടി വികസന കോര്പ്പറേഷന് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്.ചന്ദ്രശേഖരന്, മുന്‍ എംഡി: ഡോ. കെ. എ. രതീഷ് എന്നിവര്‍ വിജിലന്‍സ് അന്വേഷണത്തിനെതിരെ നല്കിയ ഹര്‍ജികള്‍ തള്ളിയാണ് കോതി തീരുമാനം.
നിലവാരമില്ലാത്ത തോട്ടണ്ടി വാങ്ങിയയിനത്തില്‍ സര്‍ക്കാരിന് 6.73 കോടി രൂപ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്.
സിബിഐ അന്വേഷണത്തിനു പുറമേ വിജിലന്‍സ് അന്വേഷണം നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
കശുഅണ്ടിത്തൊഴിലാളികള്ക്ക് തൊഴില്‍ ഉറപ്പാക്കാനായി സര്‍ക്കാര്‍ നയമനുസരിച്ചാണ് കശുഅണ്ടി വാങ്ങിയതെന്നും സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ തങ്ങള്‍ ബാദ്ധ്യസ്ഥരായിരുന്നുവെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
ഒരു കിലോ കശുഅണ്ടിക്ക് 33.65 രൂപയെന്ന നിരക്കില്‍ 6.73 കോടി രൂപയുടെ നഷ്ടം സര്ക്കാരിനുണ്ടായെന്നു പരാതിയില്‍ പറയുന്നു. ഇതിന്റെ പകുതിത്തുക തൊഴിലാളികള്‍ക്ക് ദുരിതാശ്വാസമായി നല്കിയാല് പോലും സര്‍ക്കാരിനുണ്ടായ നഷ്ടം പകുതിയായി കുറയുമായിരുന്നെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: