കാവുംഭാഗം: ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. തലശ്ശേരി സിപിഎം ഡിവൈഎസ്പി ക്രിമിനല്‍ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരമായ പരിക്കുകളോടെ ബിജെപി പ്രവര്‍ത്തകനെ തലശ്ശേരി ജനറല്‍ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളശ്ശേരി കാവുംഭാഗത്തെ ജസ്നാലയത്തില് അക്ഷയ് (20)നെയാണ് കാവുംഭാഗം സ്കൂളിനടുത്തുവെച്ച് അക്രമിച്ചത്. ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ചുള്ള അടിയേറ്റ പരിക്കുകളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമത്തിന് ശേഷം ബോംബെറിഞ്ഞു ഭീതിപരത്തിയാണ് അക്രമികള്‍ സ്ഥലം വിട്ടത്. സംഘര്‍ഷ സാധ്യത കണക്കിലേടുത്ത് പോലീസ് സ്ഥലത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
രാഘവപുരം ക്ഷേത്രത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: