എരുമേലി: തേക്കിന് കൂപ്പ് വനാതിര്‍ത്തി മേഖലയായ ഇരുമ്പൂന്നിക്കരയില്‍ കാട്ടാന ശല്യം രൂക്ഷമായി.
കഴിഞ്ഞ ഒരാഴ്ചയിലധികമായി വിവിധ മേഖലകളിലായി ഇറങ്ങുന്ന ഒറ്റയാനാണ് കാട്ടിലേക്ക് തിരിച്ചു പോകാതെ ജനവാസ കേന്ദ്രത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആശാന് കോളനി ഭാഗത്ത് സന്ധ്യയോടെ ഇറങ്ങി വന്ന ഒറ്റയാന് കോച്ചേരിയില്‍ രാജുവിന്റെ പറമ്പിലെ രണ്ടു തെങ്ങുകളാണ് പിഴുതെടുത്തത്.
വനാതിര്‍ത്ഥി മേഖലകളായ കാരിശ്ശേരി, പാക്കാനം മേഖലകളില്‍ നിരവധി തവണ കാട്ടാനകള്‍ ഇറങ്ങി കൃഷിയും വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇരുമ്പൂനിക്കര മേഖലയില്‍ ഒറ്റയാന് ഇറങ്ങുന്നതെന്നും വാര്‍ഡംഗം രജനി ചന്ദ്രശേഖരന് പറഞ്ഞു. കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അടിയന്തിര നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: