ഇരിട്ടി: ബാരാപ്പോള്‍ മിനി ജലവൈദ്യുത പദ്ധതിലെ തകരാറിലായ ജനറേറ്റരിന്റെ തകരാര്‍ ഈ മാസം 15 നകം തീര്‍ക്കണമെന്ന് ജനറേറ്ററുകള്‍ സ്ഥാപിച്ച കിര്ലോസ്കര് കമ്പനിക്ക് കെഎസ്ഇബി അധികൃതര്‍ മുന്നറിയിപ്പ് നല്കി. അഞ്ചു മെഗാവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന മൂന്നു ജനറേറ്ററുകള്‍ ആണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ജനറേറ്ററുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കാനാവാത്തത് മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഇപ്പോള്‍ കെഎസ്ഇബിക്കു ഉണ്ടാവുന്നത്.
കരാര്‍ കമ്പനിയായ കിര്ലോസ്കര് ഇതിന്റെ കാലാവധി ഇനിയും നീട്ടി നല്‍കണമെന്ന് കെഎസ്ഇബി യോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാനാവില്ല എന്നാണ് ഇപ്പോള്‍ കെഎസ്ഇബി കമ്പനിയെ അറിയിച്ചിരിക്കുന്നത്. ജൂണ്‍ 30നു മുന്‍പ് പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ തക്കവണ്ണം ജനറേറ്ററുകള്‍ സജ്ജമാക്കണമെന്ന് കെഎസ്ഇബി കിര്‍ലോസ്കറുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ കരാര്‍ ലംഘനമാണ് കമ്പനി ഇപ്പോള്‍ നടത്തിയിരിക്കുനത്.
ബാരാപ്പോള്‍ പുഴയില്‍ വെള്ളം ലഭ്യമാകാത്ത വേനല്‍ കാലം ഒഴികെ 8 മാസക്കാലമാണ് ഇവിടെ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുവാന് കഴിയുക. എന്നാല്‍ പുഴയില്‍ വെള്ള നിറഞ്ഞു കിടക്കുന്ന ഈ മഴക്കാലത്ത് ജനറേറ്ററുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതായതോടെ പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉത്പാദനവും സാദ്ധ്യമാകാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: