കൊല്ലം: സംസ്ഥാനത്ത് ഐഎസ് ബന്ധം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊല്ലത്തെ സ്വകാര്യ സ്കൂള്‍ നിരീക്ഷണത്തില്‍. മുഖത്തല ഡീസന്റ് മുക്കിലെ സ്കൂളിന് ഐഎസ് കേസില്‍ പിടിയിലായവരുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. അന്വേഷണ സംഘത്തിന്റെ പിടിയിലായ മലപ്പുറം സ്വദേശി അധ്യാപിക ഇവിടെ പഠിപ്പിച്ചിരുന്നു.
സ്കൂള്‍ മാനേജ്മെന്റ് മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സഹായകമായ ലഘുലേഖകള്‍, സിഡികള്‍ എന്നിവ മാനേജ്മെന്റ് അധ്യാപകരിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ചില യുവാക്കള്‍ മതം മാറി വിദേശത്തേക്ക് പോയതായും സൂചനയുണ്ട്.
സ്കൂള്‍ പരിസരത്തെത്തുന്നവരെ നിരീക്ഷിക്കാന്‍ മാനേജ്മെന്റ് പ്രത്യേക സംഘത്തെ പരിസരത്ത് നിയോഗിച്ചിട്ടുണ്ട്.
കൊല്ലം, തിരുവനന്തപുരം സ്വദേശികളാണ് നടത്തിപ്പുകാര്‍. ഇവര്‍ക്ക് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഇരുപതില്പരം കശുവണ്ടി ഫാക്ടറികള്‍ ഉണ്ട്. ഒരു പ്രധാന സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥതയിലും ഇവര്‍ക്ക് പങ്കാളിത്തമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലം കേന്ദ്രമാക്കി, പാകിസ്ഥാനില്‍ നിന്നും കണ്ടെയ്നര്‍ നിറയെ പണം എത്തിച്ചതിന് പിന്നിലും ഇവരാണെന്ന സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: