ന്യൂദല്‍ഹി: ഫാക്ടറീസ് നിയമ ഭേദഗതി ലോക്സഭ പാസാക്കി. അധിക ജോലി സമയം സംബന്ധിച്ച നിയന്ത്രണം ലഘൂകരിക്കുന്നതാണ് ഭേദഗതി. ഫാക്ടറി ജീവനക്കാര്‍ക്ക് ഇനി 100 മണിക്കൂര്‍ വരെ അധികജോലി എടുക്കാം. നിലവില്‍ അത് 50 മണിക്കൂറാണ്. മൂന്നു മാസങ്ങള്‍ കൂടുമ്പോഴാണ് അമ്പതു മണിക്കൂര്‍ വരെ അധികജോലി എടുക്കാന്‍ നിയമ വ്യവസ്ഥയുണ്ടായിരുന്നത്.
ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ 75 മണിക്കൂര്‍ മുതല്‍ 115 മണിക്കൂര്‍ വരെ അധിക സമയം ജോലി ചെയ്യാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്.
വ്യവസായ മേഖലയില്‍ നിന്നുള്ള അഭ്യര്‍ത്ഥന പ്രകാരമാണിത്. കേന്ദ്രതൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അവതരിപ്പിച്ച നിയമഭേദഗതി പാസായതോടെ ഉല്‍പ്പാദന മേഖലയ്ക്ക് പുത്തനുണര്വ്വേകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: