തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്ട്രീയ പകമൂലം പട്ടികജാതി, വര്‍ഗ്ഗക്കാര്‍ അടങ്ങുന്ന ഡിവൈഎസ്പിമാരുടെ പ്രമോഷന് തടഞ്ഞു. ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിച്ച എ.പി. ഷൗക്കത്തലി, കെ.വി. സന്തോഷ്കുമാര്‍ എന്നിവര്‍ എസ്പി പ്രമോഷന് പട്ടികയില്‍ വന്നതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.
ഉന്നത ഉദ്യോഗസ്ഥരുടെ വകുപ്പുതല സ്ഥാനക്കയറ്റ പരിശോധന കമ്മിറ്റി (ഡിപിസി) അംഗീകരിച്ച് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത 13 ഡിവൈഎസ്പിമാരുടെ സ്ഥാനക്കയറ്റമാണ് രണ്ടര മാസമായി തടഞ്ഞുവച്ചിരിക്കുന്നത്.
ജൂണ്‍ ആദ്യവാരമാണ് ആഭ്യന്തര സെക്രട്ടറി, ഡിജിപി, പിഎസ്സി ചെയര്മാന് എന്നിവര്‍ ഉള്‍പ്പെട്ട ഡിപിസി സമിതി ഉദ്യോഗസ്ഥരുടെ യോഗ്യത പരിശോധിച്ച് 14 പേരെ എസ്പിമാരാക്കാന്‍ ശുപാര്‍ശ നല്‍കിയത്. ഈ പട്ടിക സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. പട്ടികയിലെ ആദ്യ പേരുകാരനും പാലക്കാട് സമ്പത്ത് വധക്കേസില്‍ പ്രതിയുമായ ഇടത് അനുഭാവി സി.കെ. രാമചന്ദ്രനെ എസ്പിയായി നിയമിച്ച് ഉടന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇടതു സര്‍ക്കാര്‍ ഐഎഎസ് നല്കിയ, കെ.എസ്. സതീഷ്കുമാറിന്റെ സഹോദരി ഷീലയെ വധിച്ച കേസിലെ പ്രതി സമ്പത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുകൊന്ന കുറ്റത്തിനാണ് ഡിവൈഎസ്പി: രാമചന്ദ്രന് പ്രതിയാക്കപ്പെട്ടത്. എന്നാല്‍, ഇതേ പട്ടികയിലാണ് ഡിവൈഎസ്പിമാരായ ഷൗക്കത്തും സന്തോഷ്കുമാറും എന്നു കണ്ടതോടെ നിയമനങ്ങള്‍ തടയപ്പെട്ടു.
ഇതുമൂലം എഎസ്ഐമാരായി നേരിട്ട് റിക്രൂട്ട് ചെയ്യപ്പെട്ടുവന്ന ഏഴ് പട്ടികജാതിക്കാരായ ഡിവൈഎസ്പിമാരുടെ സ്ഥാനക്കയറ്റവും അവതാളത്തിലായി.
ടിപി വധത്തിലെ പാര്‍ട്ടിയുടെയും സിപിഎം ജില്ലാ നേതാക്കളടക്കമുള്ളവരുടെയും പങ്ക് പുറത്തുകൊണ്ടുവന്നത് ഷൗക്കത്തലിയും സന്തോഷ്കുമാറും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമായിരുന്നു. ഇതില്‍ ഷൗക്കത്തലി ഇപ്പോള്‍ എന്‍ഐഎയില്‍ ഡെപ്യൂട്ടേഷനിലും സന്തോഷ്കുമാര്‍ തിരൂര്‍ ഡിവൈഎസ്പിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: