അനില്‍ മാധവ് ദവെ
ന്യൂദല്‍ഹി: ശനിയാഴ്ച ദല്‍ഹിയില്‍ നടക്കുന്ന ജന്മഭൂമി കോണ്‍ക്ലേവില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ മുഖ്യാതിഥിയാകും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹര്ഷവര്ദ്ധന്, ആരോഗ്യമന്ത്രി ജെ.പി. നദ്ദ, വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് വിവിധ സെഷനുകളില്‍ പങ്കെടുക്കും. കേരള വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ കാഴ്ചപ്പാട് വിശദീകരിക്കും.
ജന്മഭൂമി റൂബി ജൂബിലി ആഘോഷ ഭാഗമായി ദല്‍ഹിയിലെ ചാണക്യപുരിയിലുള്ള ഹോട്ടല്‍ അശോകയില്‍ നടക്കുന്ന ഏകദിന കോണ്‍ക്ലേവില്‍ വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനത്തില്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം.
റോഡുകള്‍, പാലങ്ങള്‍, ജലവിതരണം, ഊര്‍ജ്ജ ഗ്രിഡുകള്‍, ടെലികമ്യൂണിക്കേഷന്‍ മേഖലകളിലെ സംസ്ഥാന വികസനത്തിനുള്ള പുതിയ മാര്‍ഗരേഖ കോണ്‍ക്ലേവ് മുന്നോട്ടുവെയ്ക്കും. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ദല്‍ഹി ഡവലപ്മെന്റ് അതോറിറ്റി കമ്മീഷണറുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കോണ്‍ക്ലേവിലെ വിഷയങ്ങള്‍ ക്രോഡീകരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും. കേന്ദ്രവും കേരളവും ഏകരൂപത്തില്‍ ചിന്തിക്കുന്ന വികസന മാതൃകകളാണ് സംസ്ഥാനത്തിനാവശ്യമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: