ചണ്ഡിഗഡ്: ഹരിയാനയില്‍ ഗോ സംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നു. ഗോ കമ്മീഷനാണ് കാര്‍ഡ് വിതരണം ചെയ്യുന്നത്. വ്യാജ ഗോ സംരക്ഷകര്‍ ട്രക്കുകാരില്നിന്നും പണം വ്യാപകമായി തട്ടിയെടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പശുക്കളെയും മറ്റു മൃഗങ്ങളെയും ട്രക്കില്‍ കൊണ്ടുപോകുന്ന ഓരോ സംഘത്തില്‍നിന്നും 8,000 രൂപയോളമാണ് വ്യാജ ഗോ സംരക്ഷകര്‍ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നത്. ഇവര്‍ക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗോ സംരക്ഷകര്‍ക്ക് കാര്‍ഡ് അനുവദിക്കുന്നത്.
ചില ക്രിമിനലുകള്‍ ഗോ സംരക്ഷകരായി ചമയുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇവരെ തടയുന്നതിനാണ് കാര്‍ഡ് ഏര്‍പ്പെടുത്തുന്നതെന്നും ആര്‍എസ്എസ് സൈദ്ധാന്തികനും ഗോ കമ്മീഷന് തലവനുമായ ബാനി രാം മാംഗ്ല പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: