കൊല്ലം: ചവറ ബസ് സ്റ്റാന്റിന് സമീപം സ്റ്റുഡിയോ കേന്ദ്രീകരിച്ച് മതപരിവര്‍ത്തനനീക്കങ്ങള്‍ നടക്കുന്നതായി ആക്ഷേപം. വിജയ ഹൗസ് എന്ന പേരില്‍ ചവറ സ്വദേശിയായ വ്യക്തി നടത്തുന്ന സ്റ്റുഡിയോ കേന്ദ്രീകരിച്ചാണ് പെന്തക്കോസ്ത് സംഘടനകളുടെ പ്രാര്‍ത്ഥനയും യോഗവും മതപരിവര്ത്തനഭാഗമായി നടക്കുന്നത്.
ദിവസവും രാവിലെ ആരംഭിച്ച് ഉച്ചഭക്ഷണത്തോടെയാണ് പ്രാര്‍ത്ഥന എന്ന പേരിലുള്ള പരിപാടി അവസാനിക്കുന്നത്. മാസങ്ങളായി സമീപത്തെയും ദൂരസ്ഥലങ്ങളിലെയും ഹിന്ദുഭവനങ്ങളില്‍ നിന്നുള്ളവര്‍ ഇവരുടെ പ്രാര്‍ത്ഥനകളില്‍ സജീവമാണ്. ഏകദേശം ക്രിസ്ത്യന്മതത്തില് ഉള്പ്പെട്ടപോലെയാണ് ഇവരുടെ പെരുമാറ്റമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ ആളുകള്‍ പ്രാര്‍ത്ഥനക്കും പ്രാര്‍ത്ഥന നയിക്കാനും എന്ന പേരില്‍ വരുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
നേരത്തെ രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോച്ചിംഗ് സെന്ററും ഇപ്പോള്‍ ഈ ആവശ്യത്തിനായി ഒഴിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങള്‍ക്ക് വാടകക്ക് കൊടുത്തിരുന്ന മുറികളെല്ലാം ഒഴിപ്പിച്ച് മുകള്‍നിലയും താഴത്തെ നിലയും കേന്ദ്രമാക്കി മതപരിവര്‍ത്തനനീക്കങ്ങള്‍ സജീവമാക്കിയതായാണ് ആക്ഷേപം. കെട്ടിടത്തിന്റെ ഉടമയുടെ വീടും ഇതിനോട് ചേര്‍ന്നുതന്നെയാണ്. നിര്‍ധനരായ ഹിന്ദുക്കളെ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്ന് ഹിന്ദുഐക്യവേദി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: