കോഴിക്കോട്: കോംട്ര സ്റ്റ് നെയ്ത്ത്ഫാക്ടറി ഏറ്റെടുക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി നാളെ സര്‍വ്വകക്ഷിയോഗം നടക്കും. ഫാക്ടറി ഏറ്റെടുക്കാന്‍ കേരള നിയമസഭ ഐക്യകണ്ഠേന ബില്ല് പാസാക്കിയിട്ടും ഏറ്റെടുക്കല്‍ നടപടി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതിനിടയില്‍ കോംട്രസ്റ്റ് ഫാക്ടറിയും ഓഫീസും ഉള്‍പ്പെടുന്ന ഒന്നര ഏക്കര്‍ ഭൂമി പുരാവസ്തുവകുപ്പ് സംരക്ഷിത സ്ഥലമായി പ്രഖ്യാപിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ ആസ്ഥാനമുള്‍പ്പെടുന്ന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും ഉപകരണങ്ങളും ഏറ്റെടുത്ത് സന്ദര്‍ശിത സ്മാരകമാക്കുന്നതിനായിരുന്നു പുരാവസ്തു വകുപ്പിന്റെ തീരുമാനം. ഇ തിന്റെ പ്രാഥമിക വിജ്ഞാനം പുറപ്പെടുവിച്ചിട്ട് രണ്ട് വര്‍ഷമായെങ്കിലും നടപടിക്രമങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. സ്ഥലത്തിന്റെ സ്കെച്ചും പ്ലാനും പുരാവസ്തുവകുപ്പിന് നല്‍കണമെന്ന് 2014 മെയ് 8ന് ജില്ലാകലക്ടര്‍ക്ക് കത്തയച്ചിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം ഫാകടറിയുടെ മതില് പൊളിച്ചത്. കെട്ടിടം പൊളിക്കാനുള്ള മാനേജ്മെന്റ്നീക്കത്തെ തൊഴിലാളികള്‍ ചേര്‍ന്ന് തടയുകയായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച സ്ഥലം കയ്യേറാനുള്ള ശ്രമ ത്തെ ശക്തമായി എതിര്‍ക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്മാന് കെ.ഗംഗാധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: