ന്യൂദല്‍ഹി: റോഡപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ കാണിക്കുന്ന ധൃതിയേക്കാളും മൊബൈല്‍ ക്യാമറകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വ്യഗ്രത കാണിക്കുന്ന ആളുകളാണ് സമൂഹത്തില്‍. ദല്‍ഹിയിലെ ഹരി നഗറില്‍ കഴിഞ്ഞ ദിവസത്തില്‍ വാഹനം ഇടിച്ച് യുവാവ് മരിക്കുന്നതും പിന്നീട് സംഭവിച്ച കാര്യങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു മണിക്കൂറിലധികം റോഡില്‍ കിടക്കുകയാണ് യുവാവ്. ഇടിച്ചുതെറിപ്പിച്ച ടെമ്പോ വാനിലെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി പരിക്കേയാളെ നോക്കിയെങ്കിലും സഹായിക്കാതെ കടന്നുകളഞ്ഞു. പിന്നീട് അതുവഴി വന്ന ഒരാള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ എടുത്ത് കടന്നു കളഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ദല്‍ഹിയിലെ സുഭാഷ് നഗറിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ടെംമ്പോ വാനിടിച്ച് പരിക്കേറ്റ മതിബൂല്‍ ഒരു മണിക്കൂറോളമാണ് രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നത്. അപകട സ്ഥലത്തുനിന്ന് അരകിലോമീറ്റര്‍ അകലെ ആശുപത്രിയുണ്ടായിട്ടും പരിക്കേറ്റയാളെ ആശുപത്രിയിലത്തെിക്കാന്‍ ആരും തയാറായില്ല.
മരണാസന്നനായ മതിബൂലിന്റെ അടുത്തത്തെിയ വ്യക്തി മൊബൈലും മോഷ്ടിച്ച ശേഷം പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മണിക്കൂറിന് ശേഷം പോലീസ് എത്തി മതിബൂലിനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
40കാരനായ മതിബൂലിന് നാലു കുട്ടികളടങ്ങുന്ന കുടുംബമുണ്ട്. റിക്ഷാഡ്രൈവറായ ഇയാള്‍ രാത്രി സെക്യൂരിറ്റി ജീവനക്കാരനായും ജോലിചെയ്തിരുന്നു. പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. പോലീസ് എത്തുന്നവരെയുള്ള സമയങ്ങളില്‍ നിരവധി ആളുകളും വാഹനങ്ങളും ഇയാളുടെ സമീപം കടന്നുപോയെങ്കിലും ഒരാളും തിരിഞ്ഞുനോക്കിയില്ല.
മരിക്കുന്നതിനു മുമ്പ് സഹായത്തിനത്തെിയ ഏക വ്യക്തിയാണ് മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞത്. സംഭവത്തില്‍ മതിബൂലിനെ ഇടിച്ചിട്ട വാഹനമോടിച്ചയാളെയും മൊബൈല്‍ മോഷ്ടിച്ചയാളെയും പോലീസ് തിരയുകയാണ്.
https://www.youtube.com/watch?v=m3s56vcgd1E
പ്രതികരിക്കാൻ ഇവിടെ എഴുതുക: