തുറവൂര്‍: റോഡുനിര്‍മ്മാണം നീളുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പള്ളിത്തോട് തൈക്കാട്ടുശേരി റോഡിന്റെ പുതുക്കി നിര്‍മ്മാണമാണ് നാട്ടുകാരെ വലക്കുന്നത്. കഴിഞ്ഞ ഒന്നര മാസക്കല മായി റീടാറിങ്ങിനാണ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്. മൂന്നാഴ്ച സമയം എടുത്താണ് പള്ളിത്തോട് റോഡു മുക്കു മുതല്‍ തൈക്കാട്ടുശേരി വരെയുള്ള റോഡ് പൊളിച്ചത്. ഇതിനു ശേഷം മെറ്റലും എംസാന്‍ഡും ചേര്‍ന്ന മിശ്രിതം ഇട്ട് റോഡ് ഉയര്‍ത്തി ടാറിങ് ജോലി നടത്താതെ മാക്കേക്കടവുമുതല് തൈക്കാട്ടശേരി വരേയുള്ള റോഡ് പുനര്‍നിര്‍മ്മാണത്തിനായി കരാറുകാര്‍ യന്ത്രസാമഗ്രികളുമായി പോകുകയായിരുന്നു.
നിലവില്‍ പള്ളിത്തോട്ട് ചാവടി, തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡിലൂടെ കാല്‍നടക്കാര്‍ക്കു പോലും സഞ്ചരിക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണ് മഴയില്‍ റോഡില്‍ മുഴുവന്‍ കുഴികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ്. മാക്കേക്കടവ് – തൈക്കാട്ടുശേരി റോഡിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തികരിച്ച ശേഷമേ പള്ളിത്തോട്ട് ചാവടി തൈക്കാട്ടുശേരി തുറവൂര്‍ റോഡിന്റെ ടാറിങ് ജോലികള്‍ നടത്തൂവെന്ന നിലപാടാണ് കരാറുകാര്‍ക്ക്. മഴ മാറിയാല്‍ മാത്രം ടാറിങ് ജോലികള്‍ നടത്തുവാന്‍ സാധിക്കുകയുള്ളു എന്നും ഇവര്‍ സ്വികരിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് ജനങ്ങളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. രൂക്ഷമായ പൊടിശല്യം മൂലം ഈ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാരികളും താമസക്കാരും വന്‍ ദുരിത മാണ് അനുഭവിക്കുന്നത്. അടിയന്തിരമായി ഈ റോഡിന്റെ ടാറിങ് ജോലികള്‍ പൂര്ത്തികരിക്കണമെന്നം അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും നാട്ടുകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: