ആലപ്പുഴ: അറുപത്തിനാലാമത് നെഹ്റു ട്രോഫി ജലമേളയില്‍ കേന്ദ്രമന്ത്രിമാരോട് അയിത്തം. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളെ എത്തിച്ച് വള്ളം കളിക്കും, കേരളത്തിന്റെ ടൂറിസം വികസനത്തിനും കൂടുതല്‍ സഹായങ്ങള്‍ നേടിയെടുക്കാനുള്ള സുവര്‍ണാവസരമാണ് വള്ളംകളി കമ്മറ്റിയെ നിയന്ത്രിക്കുന്നവരുടെ രാഷ്ട്രീയ കളി മൂലം നഷ്ടമായത്.
മുന്‍ വര്‍ഷം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയായിരുന്നു വിശിഷ്ടാതിഥി. ആലപ്പുഴയില്‍ നിന്ന് ടൂറിസം ഹൈവേ നിര്‍മ്മിക്കാനും, ആലപ്പുഴയുടെ ടൂറിസം വികസനത്തിനും ധനസഹായം നല്‍കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാന്‍ ആവശ്യമായ പ്രൊപ്പോസല്‍ പോലും നല്കാന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഇടതുസര്‍ക്കാരും കേരളത്തിന്റെ അഭിമാനമായ ജലോത്സവത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത്. വള്ളം കളി പടിവാതില്‍ക്കലെത്തിയ ശേഷം കേന്ദ്രമന്ത്രി അനന്തകുമാര്‍ അടക്കമുള്ളവരെ ക്ഷണിച്ചുവെന്ന് വരുത്തി തീര്‍ക്കുക മാത്രമാണ് അധികൃതര്‍ ചെയ്തത്.
എല്ലാ വര്‍ഷവും ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് നെഹ്റുട്രോഫി ജലോത്സവം, മാസങ്ങള്സമുന്പ് തന്നെ ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിലുള്ള ഒളിച്ചുകളി. ഇത്തവണ വിശിഷ്ടാതിഥി സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആണ്. ഗവര്‍ണര്‍ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി സദാശിവവും വള്ളംകളി കാണാനെത്തുന്നുണ്ട്.
മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഗവര്‍ണര്‍ ജലമേള ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി. തിലോത്തമന്, കടകംപള്ളി സുരേന്ദ്രന്, മാത്യു ടി.തോമസ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് തുടങ്ങിയവര്‍ വള്ളംകളി വീക്ഷിക്കാനെത്തുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: