മാവേലിക്കര: ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിരവധി ബ്രാഞ്ചുകളുള്ള അമ്മ ഗായത്രി ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് എന്ന സ്വകാര്യ ചിട്ടി സ്ഥാപത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ഓലകെട്ടിയമ്പലം വഴിക്കുളം ബ്രാഞ്ചില്‍ നിന്നുമാത്രം അറുപത്തിമൂന്ന് പേരില്‍ നിന്ന് 30 ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
ഇതിനെ തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ സ്ഥാപന ഉടമകള്‍ക്കെതിരെ കായംകുളം പോലീസില്‍ പരാതി നല്കി.
സ്ഥപാനത്തില്‍ നിന്നും നിശ്ചയിച്ചിട്ടുള്ള ഏജന്റുമാര്‍ നിക്ഷേപകരില്‍ നിന്നും പണം പിരിച്ച ശേഷം ഉടമകളുടെയും ഭാര്യമാരുടെയും അക്കൗണ്ടിലേക്ക് പണം അടയ്ക്കുകയായിരുന്നു.
എന്നാല്‍ ചിട്ടി അവസാനിച്ചിട്ടും പണം നല്‍കാതിരുന്നതോടെയാണ് തട്ടിപ്പ് മനസ്സിലാക്കിയത്. ഇവര്‍ക്ക് രണ്ടു ജില്ലകളിലായി അഞ്ചു ബ്രാഞ്ചുകളാണുള്ളത്. എല്ലായിടത്തും തട്ടിപ്പുകള്‍ അരങ്ങേറിയതായിട്ടാണ് അറിയുന്നത്.
ജനുവരി മുതല്‍ ഇടപാടുകള്‍ക്ക് ചിട്ടി തുക തിരിച്ചു കൊടുക്കാതിരിക്കുകയും മൂന്ന് മാസക്കാലമായി പൂര്‍ണ്ണമായി ഇടപാടുകാര്‍ക്ക് ചിട്ടിതുക നല്‍കുന്നില്ല. ഇപ്പോള്‍ സ്ഥാപന നടത്തിപ്പുകാരെ ഫോണില്‍ പോലും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.
മൂന്ന് മാസക്കാലമായി ജീവനക്കാര്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് കാട്ടി ജീവനക്കാരും ചിട്ടി കമ്പനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: