പത്തനംതിട്ട: ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ ശ്രീ എം നാളെ ആറന്മുളയിലെത്തും. ഇടശ്ശേരിമല കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിലാണ് അദ്ദേഹം വള്ളസദ്യയ്ക്ക് പുറപ്പെടുന്നത്. രാവിലെ 11.30ന് സത്രം പവലിയന് സമീപം കരനാഥന്മാര്ക്കൊപ്പം മലങ്കര ഓര്‍ത്തഡോക്സ് സീനിയര്‍ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസിന്റെ സാന്നിദ്ധ്യത്തിലാണ് വെറ്റപുകയില നല്കി പള്ളിയോടത്തിലേക്ക് ശ്രീ എം പ്രവേശിക്കുന്നത്.
അവിടെ നിന്നു പരപ്പുഴ കടവിലെത്തി മറ്റ് പള്ളിയോടങ്ങള്‍ക്കൊപ്പം ശ്രീഎം ക്ഷേത്രക്കടവിലെത്തും. മല്ലപ്പുഴശ്ശേരി, ഇടശ്ശേരിമല, തെക്കേമുറി, പുന്നംതോട്ടം തുടങ്ങിയ കരയിലെ കരനാഥന്മാര് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. ക്ഷേത്രദര്‍ശനത്തിന് ശേഷം പള്ളിയോടക്കരക്കാരോടൊപ്പം ശ്രീ എമ്മും സദ്യയില്‍ പങ്കുചേരും.
ക്ഷേത്രക്കടവില്‍ വീണാജോര്‍ജ്ജ് എംഎല്‍എ, പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ള, പ്രമുഖ കാര്‍ഡിയോ തോറാസിക്ക് സര്ജന് ഡോ.ടി.കെ.ജയകുമാറടക്കമുള്ള പ്രമുഖര്‍ സന്നിഹിതരായിരിക്കും. രാവിലെ 10.30ന് ആറന്മുളയിലെത്തുന്ന ശ്രീ എം ഇടശ്ശേരിമല എന്‍എസ്എസ് കരയോഗം ഹാളിലെ സൗഹൃദ സദസ്സില്‍ പങ്കെടുക്കുകയും കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തിയ ഏകതായാത്രയുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: