മറയൂര്‍: വ്യാജ ലൈസന്‍സുമായി മറയൂരില്‍ രണ്ട് പേരെ പോലീസ് പിടികൂടി. പള്ളനാട് സ്വദേശി വിവേക്(24), ഗുണ്ടുമല സ്വദേശി പ്രകാശ് (24) എന്നിവരാണ് ഇന്നലെ രാത്രി പോലീസ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയും വ്യാജ ലൈസന്‍സ് നിര്‍മ്മാതാവുമായ ഐസക്ക് രാത്രി വൈകി പോലീസ് പിടിയിലായതായും സൂചനയുണ്ട്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; ഇന്നലെ വൈകുന്നേരം 6 മണിയോടെ എസ്ഐ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ എത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ വിവേകിന്റെ ലൈസന്‍സ് പരിശോധിക്കുന്നതിനിടെ സംശയം തോന്നുകയും പിന്നീട് നടത്തിയ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇത്തരിത്തിലൊരു വ്യാജ സംഘത്തെ പോലീസ് വിദഗ്ധമായയി കുടുക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്ക് ലൈസന്‍സ് നിര്‍മ്മിച്ച് നല്കിയ പ്രകാശിനേയും രാത്രി 7.30യോടെ പിടികൂടുകയായിരുന്നു. സ്കാനിങ് മെഷീന് ഉപയോഗിച്ച് മറ്റൊരാളുടെ ലൈസന്‍സ് സ്കാന്‍ ചെയ്ത് എടുത്ത ശേഷം ഇതില്‍ ഫോട്ടോയും മറ്റു വിവരങ്ങളും കമ്പ്യൂട്ടറിന്റെ സഹായത്തോടെ മാറ്റിയാണ് ലൈസന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി നിശ്ചിത തുകയും ഇവര്‍ കൈപ്പറ്റിയിരുന്നു.
മേഖലയില്‍ അഞ്ചോളം പേര്‍ക്ക് ഇത്തരത്തില്‍ ലൈസന്‍സ് നിര്‍മ്മിച്ച് നല്‍കിയതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: