അടിമാലി: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്ന രണ്ട് യുവാക്കള്‍ അടിമാലി നാര്‍ക്കോട്ടി ക് എന്‍ഫോഴ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി. അടിമാലി പൊളിഞ്ഞപാലം തണ്ടേല്‍ ഷെമീര്‍ (23) ഇയാളുടെ സഹായി അടിമാലി വടക്കേപറമ്പില്‍ റിന്‍സ്(20) എന്നിവരെയാണ് നാര്‍ക്കോട്ടിക് ഇന്‍സ്പെക്ടര്‍ എം എസ് ജെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്പനയ്ക്കായി ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ചെറിയ പൊതികളിലാക്കി വില്പന നടത്തുകയാണിവര്‍ ചെയ്യുന്നത്. ഒരു പൊതിയ്ക്ക് 500 രൂപവരെയാണ് വാങ്ങിക്കുന്നത്. ഫോണില്‍ വിളിച്ചാല്‍ ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുകയാണിവര്‍ ചെയ്യുന്നത്. വിദ്യാര്‍ത്ഥികളാണ് ഇവരുടെ ഇരകളില്‍ അധകവും. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: