കൊച്ചി: യുഡിഎഫ് വിട്ട കെ.എം.മാണിയോട് മൃദുസമീപനം സ്വീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസിന്റെ മുഖപത്രം വീഷണം. കോടിയേരി മാണിയെ മാമോദീസ മുക്കാന്‍ ശ്രമിക്കുകയാണ്.
ഇത് അവസരവാദമാണ്. ഒറ്റരാത്രികൊണ്ടാണ് കോടിയേരി മലക്കം മറഞ്ഞത്. ഇഷ്ടദാന ബില്ല മുതല്‍ ബാര്‍ കോഴവരെയുള്ള കാര്യങ്ങളില്‍ മാണിക്കും. കേരള കോണ്‍ഗ്രസിനുമെതിരെ അധിക്ഷേപങ്ങളും, ആക്ഷേപങ്ങളും ഉന്നയിച്ച സിപിഎമ്മാണ് ഇപ്പോള്‍ മാണിയെ മാമോദീസ മുക്കാന്‍ ശ്രമിക്കുന്നത്.
കേരള കോണ്‍ഗ്രസ് പള്ളിക്കാരുടെയും, പാതിരിമാരുടെയും പാര്‍ട്ടിയാണെന്ന് ആരോപിച്ചായിരുന്നു ആദ്യകാലങ്ങളില്‍ സിപിഎം മാണിയെ ആക്രമിച്ചിരുന്നത്. മാണിയുടെ ഭൂതകാലം ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധ പൂരിതമാണെന്ന് പ്രഖ്യാപിച്ചത് സിപിഎമ്മാണ്.
അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടു കഴുകിയാലും ഗംഗയിലെ മുഴുവന്‍ വെള്ളം കൊണ്ട് കഴുകിയാലും മാണിയുടെ നാറ്റം മാറില്ലെന്ന് പറഞ്ഞതും സിപിഎം ആയിരുന്നുവെന്ന് വീക്ഷണം പറയുന്നു. മാണി യുഡിഎഫ് വിട്ടപ്പോള്‍ അദ്ദേഹത്തെ എല്ലാ പാപങ്ങളില്‍ നിന്നും കോടിയേരി മുക്തനാക്കി വിശുദ്ധനും വാഴ്ത്തപ്പെട്ടവനുമായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: