വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തില്‍ ഫയര്‍ സ്റ്റേഷന് എന്ന സ്വപ്നം ഇനി പൂവണിഞ്ഞിട്ടില്ല. 17 വാര്‍ഡുള്ള വലിയൊരു പഞ്ചായത്താണ് വണ്ണപ്പുറം. കുടിയേറ്റ മേഖലയായ ഇവിടെ വിവിധ മേഖലകളില്‍ പലതരത്തിലുള്ള അപകടങ്ങള്‍ ദിനംപ്രതി നടക്കാറുണ്ട്. വളവുകളും കയറ്റവും ഇറക്കവും കൂടിയ പലതരം റോഡുകളാണ് ഇവിടെയുള്ളത്. വണ്ണപ്പുറം മുതല്‍ വെണ്മണി വരെയുള്ള റോഡുകളിലെ അപകടങ്ങള്‍ തുടര്‍കഥയാകുമ്പോള്‍ തൊടുപുഴ, കല്ലൂര്‍ക്കാട് എന്നീ മേഖലകളില്‍ നിന്നാണ് ഫയര്‍ഫോഴ്സ് ഇവിടെ എത്തുന്നത്. 25 കിലോമീറ്റര്‍ അകലെ നിന്ന് വരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തുമ്പോഴേക്കും അപകടങ്ങള്‍ നടന്നിരിക്കും. തൊമ്മന്‍കുത്ത് പോലുള്ള വലിയ വെള്ളചാട്ടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യസംഭവമാണ്.
ഇവിടെ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുവാന്‍ ആരും രംഗത്ത് എത്താറില്ല. അതു പോലെ തന്നെ ടൂറിസ്റ്റ് മേഖലയായ മീനുളിയാന്‍ പാറ, നാക്കയം കുത്ത്, കാറ്റാടി കടവ്, കോട്ടപ്പാറയിലെ വിവിധ അപകട മേഖലകളുമുണ്ടിവിടെ. ഈ പ്രദേശങ്ങളില്‍ അപകടമുണ്ടായാല്‍ ജനങ്ങള്‍ക്ക് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കാനേ സാധിക്കുന്നുള്ളൂ. വണ്ണപ്പുറത്തൊരു ഫയര്‍ സ്റ്റേഷന് ഉണ്ടായാല്‍ അപകടം ഉണ്ടാകുമ്പോള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തുവാന്‍ സാധിക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പല പുകപ്പുരകളും കത്തി നശിച്ചിരുന്നു.എന്നാല്‍ ഫയര്‍ഫോയ്സിനെ അറിയിക്കുകയും കിലോമീറ്റര്‍ അകലങ്ങളില്‍ നിന്ന് ഇവിടെ എത്തുംമ്പോഴേക്കും എല്ലാം ചാരമായി മാറി കഴിഞ്ഞിരിക്കും. എന്നാല്‍ ഈ മേഖലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിന്നും അടിയന്തിരമായി ഒരു ഫയര്‍ സ്റ്റേഷന് വണ്ണപ്പുറത്ത് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: