കുമരകം: പഞ്ചായത്ത് കമ്മിറ്റിയുടെ അറിവിലേക്കും പരിഗണനയ്ക്കുമായി മെമ്പര്‍മാരും നാട്ടുകാരും നല്കുന്ന പരാതികളും അപേക്ഷകളും മാറ്റിവച്ച് പ്രസിഡന്റ് പദവിക്ക് നിരക്കാത്ത വിലകുറഞ്ഞ കളികള്‍ കളിയ്ക്കുകയാണെന്ന് ബിജെപി കുമരകം പഞ്ചായത്ത്കമ്മിറ്റി കുറ്റപ്പെടുത്തി. സ്വന്തമായി ചെയ്യുന്ന തരംതാണ പ്രവര്‍ത്തികള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് അവരെ ബലിയാടാക്കുന്ന സമീപനം ജനാധിപത്യ മര്യാദകള്‍ക്ക് വിരുദ്ധമാണെന്ന് പഞ്ചായത്തംഗങ്ങളായ വി.എന്‍. ജയകുമാറും പി.കെ. സേതുവും പറഞ്ഞു. ഏഴാം വാര്‍ഡില്‍ രാഷ്ട്രീയ ലക്ഷ്യംവച്ച് പ്രാധാന്യമില്ലാത്ത റോഡുകള്‍ നന്നാക്കി സപിഎം നേതാക്കളുടെ പ്രീതി പിടിച്ചുപറ്റിയപ്പോഴാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തുവന്നത്. ഈ പരാതിയാണ് പ്രസിഡന്റ് നേരിട്ടിടപെട്ട് പലപ്രാവശ്യം ഒഴിവാക്കിയത്. ഈ ഭരണസമിതി വന്നശേഷം പ്രതിപക്ഷ പരിഗണനപോലുമില്ലാതെ മെമ്പര്‍മാര്‍ നല്കുന്ന വിഷയങ്ങള്‍ ഏകാധിപത്യനിലപാടില്‍ പ്രസിഡന്റ് മാറ്റി വെക്കുകയാണ്. പ്രതിപക്ഷ മെമ്പര്‍മാരെയും നാട്ടുകാരെയും ഒഴിവാക്കി സിപിഎമ്മിന്റെ ഒത്താശയോടെ അഴിമതി നടത്താനാണ് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നത്. ജന.സെക്രട്ടറി പി.കെ. സേതു അദ്ധ്യക്ഷത വഹിച്ച യോഗം നിയോജകമണ്ഡലം സെക്രട്ടറി വി.എന്‍. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് പറത്തറ, സതീഷ് കരിവേലില്‍, സനീഷ്.എന്‍.കെ., വിനോദ് കോക്കോത്ത്, ഷൈലമ്മ മോനപ്പന്‍, ആന്റണി അറയില്‍, ബിന്ദുകിഷോര്, മോള്വ്യൂ ബൈജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: