കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അമ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തും. ഇതിനായുള്ള ഉത്തരവ് സോളാര്‍ കമ്മിഷന് നാളെ പുറപ്പെടുവിച്ചേക്കും.
ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ മുമ്പ് മൊഴിനല്‍കിയ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയും മറ്റുചിലരെ പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയുമാണ് അമ്പതുപേരുടെ ലിസ്റ്റ് കമ്മിഷന് കക്ഷികളുടെ അഭിഭാഷകരും സര്‍ക്കാര്‍ അഭിഭാഷകനും കമ്മിഷന്റെ അഭിഭാഷകനും സമര്‍പ്പിച്ചത്. ഇതിന്മേല് വിശദമായ വാദം കേട്ടശേഷമാണ് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ കമ്മിഷന് തീരുമാനിച്ചത്.
സലിംരാജ്, പി.സി ജോര്‍ജ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്, സോളാര്‍ പ്രത്യേക അന്വേഷണസംഘം തലവനായിരുന്ന എ.ഡി.ജി.പി ഹേമചന്ദ്രന്, സരിതനായര്‍, ജിക്കുമോന് എന്നിവരുടെയും മൊഴി കമ്മിഷന് രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: